വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്‌ലിംലീഗ്; മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി
കൽപ്പറ്റ: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ പൂർണ്ണമായും അവഗണിക്കാൻ മുസ്‌ലിംലീഗ് തീരുമാനിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകളാണെന്നും ഇത്തരം നിലപാടുകൾക്കുള്ള മറുപടി ജനങ്ങൾ തന്നെ തിരഞ്ഞെടുപ്പിലൂടെ നൽകിയിട്ടുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്‌ലിംലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടുമെന്ന പ്രചാരണങ്ങളെയും അദ്ദേഹം നിഷേധിച്ചു. "ലീഗ് എത്രയോ തവണ മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയായിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇടതുപക്ഷം കെട്ടിച്ചമയ്ക്കുന്ന കഥകളാണിതെന്നും തങ്ങൾക്ക് അത്തരമൊരു വേവലാതിയില്ലെന്നും" അദ്ദേഹം വ്യക്തമാക്കി.
വയനാട് ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി ലീഗ് നിർമ്മിച്ചു നൽകുന്ന ആദ്യഘട്ട വീടുകളുടെ താക്കോൽദാനം ഫെബ്രുവരി 28-ന് നടക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
The Muslim League has decided to ignore Vellappally Natesan's communal remarks, stating that they don't deserve a response. PK Kunhalikutty emphasized that such statements have already been rejected by the people through elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."