HOME
DETAILS

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

  
January 02, 2026 | 4:36 PM

infants life cut short in indore water contamination tragedy

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലുണ്ടായ മലിനജല വിഷബാധയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും. ഭാഗീരഥ്പുരയിലെ മറാത്തി മൊഹല്ല സ്വദേശികളായ ദമ്പതികളുടെ മകൻ അവ്യാൻ സാഹു ആണ് മരിച്ചത്. പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് ലഭിച്ച ഏക കണ്മണിയായിരുന്നു അവ്യാൻ. 

അമ്മക്ക് മുലപ്പാൽ ഇല്ലാത്തതിനാൽ പായ്ക്കറ്റ് പാൽ പൈപ്പ് വെള്ളത്തിൽ കലർത്തിയാണ് കുഞ്ഞിന് നൽകിയിരുന്നത്. ഇത് കുടിച്ചതിന് പിന്നാലെ കഠിനമായ ഛർദ്ദിയും വയറിളക്കവും ബാധിച്ച കുഞ്ഞ് ഡിസംബർ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, മലിനജലം കുടിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം അവ്യാന്റെ കുടുംബം നിരസിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതമാണ് സർക്കാർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. എന്നാൽ, തങ്ങളുടെ കുഞ്ഞിന്റെ ജീവന് പകരമാവില്ല ഈ തുകയെന്ന് കുടുംബം വ്യക്തമാക്കി.

സംഭവത്തെത്തുടർന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അടിയന്തര യോഗം വിളിക്കുകയും മുനിസിപ്പൽ കോർപ്പറേഷനിലെയും ജലവകുപ്പിലെയും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. അതേസമയം, മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതി സ്വന്തം സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കി.

അതേസമയം, ഇൻഡോറിൽ ജനങ്ങൾക്ക് കുടിവെള്ളത്തിന് പകരം സർക്കാർ വിതരണം ചെയ്തത് വിഷമാണെന്നും, സർക്കാരിന്റെ അനാസ്ഥയാണ് ഈ മരണങ്ങൾക്ക് കാരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

അനാസ്ഥയുടെ ആഴം

കുടിവെള്ളത്തിന് ദുർഗന്ധമുണ്ടെന്നും ആസിഡിന്റെ അംശമുണ്ടെന്നും നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നെങ്കിലും അധികൃതർ ഇത് ഗൗരവമായി എടുത്തില്ലെന്ന് ആരോപണമുണ്ട്. ഈ അനാസ്ഥയാണ് ഒരു പിഞ്ചുകുഞ്ഞടക്കമുള്ളവരുടെ ജീവൻ കവർന്നത്.

Six-month-old Avyan Sahu, born after a decade-long wait, succumbed to severe diarrhoea caused by consuming milk mixed with contaminated municipal tap water in Indore's Bhagirathpura area. The tragedy has sparked outrage, with the family rejecting the government's ₹2 lakh compensation, calling it "meaningless.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  11 days ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  11 days ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  11 days ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  11 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  11 days ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  11 days ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  11 days ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  11 days ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  12 days ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  11 days ago