HOME
DETAILS

രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി പൊലിസ്; ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി

  
November 28, 2025 | 6:28 AM

rahul-mankootathil-lookout-notice-sexual-assault-forced-abortion-case

തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലിസ്. രാഹുലിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. യുവതി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാഹുല്‍ സംസ്ഥാനം വിട്ടതായും അഭ്യൂഹം ഉയര്‍ന്നിരുന്നു. 

20 പേജുള്ള മൊഴിയാണ് യുവതി പൊലിസിന് നല്‍കിയിട്ടുള്ളത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നല്‍കിയതെന്നാണ് യുവതി പൊലിസിനെ അറിയിച്ചത്. അടൂര്‍ സ്വദേശിയായ ഒരു വ്യാപാരിക്കുവേണ്ടിയും പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ ഈ ഗുളികകള്‍ കഴിച്ചത്. ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടുവെന്നും യുവതി മൊഴിയില്‍ പറയുന്നു.പിന്നീട് ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് താന്‍ സമീപിച്ചത്. പൊലിസ് ഈ ഡോക്ടറെയും ആശുപത്രിയെയും തിരിച്ചറിഞ്ഞതായും വിവരമുണ്ട്.

പെണ്‍കുട്ടിയുടെ പരാതിയില്‍ തിരുവനന്തപുരം വലിയമല പൊലിസ് സ്റ്റേഷനിലാണ് കേസിന്റെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കൂടാതെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി എന്നീ ഗുരുതരമായ കുറ്റങ്ങളാണ് എംഎല്‍എക്കെതിരെ ചുമത്തിയിട്ടുള്ളത്.

നിലവില്‍ വലിയമല പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടര്‍ നടപടികള്‍ക്കായി നേമം പൊലിസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറല്‍ എസ്.പി.ക്കാണ് കേസിന്റെ അന്വേഷണ ചുമതല.പരാതിക്കാരിയായ യുവതിയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. യുവതി കൈമാറിയ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും കേസില്‍ നിര്‍ണായകമാകും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ: അബൂദബിയിൽ 37 റെസ്റ്റോറന്റുകൾ അടച്ചുപൂട്ടി

uae
  •  an hour ago
No Image

മദ്യപിക്കാൻ പണം ചോദിച്ച് ഭർത്താവിന്റേ മർദനം; ഭർത്താവിനെ വിഡിയോ കോൾ ചെയ്‌ത്‌ യുവതി ജീവനൊടുക്കി

crime
  •  an hour ago
No Image

കണ്ണിമലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു, അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

'കുടുംബ രാഷ്ട്രീയത്തിന് വേദിയാകുന്നു' സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിടും മുമ്പേ ബിഹാര്‍ എന്‍.ഡി.എ ഘടകകക്ഷിയില്‍ പൊട്ടിത്തെറി, ഏഴ് നേതാക്കള്‍ രാജിവച്ചു

National
  •  an hour ago
No Image

ഈ അവധിക്കാലത്ത് എമിറേറ്റ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരാണോ? എങ്കിൽ നിങ്ങളിതറിയണം; സുഖകരമായ യാത്രക്ക് ഇത് ഉപകാരപ്പെടും

uae
  •  2 hours ago
No Image

'ഗോൾഡൻ സാലറി'ക്ക് യോഗ്യതയുള്ള ഏക വിദേശതാരം റൊണാൾഡോ മാത്രം: സഊദി മുൻ കായികമന്ത്രി

Football
  •  2 hours ago
No Image

'ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?'; രാഹുലിനെതിരായ പരാതിയില്‍ അതിജീവിതയെ അപമാനിച്ച് ശ്രീലേഖ

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷം: സ്റ്റണ്ട്, സ്പ്രേ, ഓവർക്രൗഡിംഗ്, അനധികൃത മോഡിഫിക്കേഷൻ എന്നിവ പാടില്ല; റാസ് അൽ ഖൈമയിൽ കർശന സുരക്ഷാ പരിശോധന

uae
  •  3 hours ago
No Image

സീബ്രാ ലൈനിൽ പേടിപ്പിച്ചാൽ ലൈസൻസ് പോകും: കാൽനടക്കാർക്ക് പ്രഥമാവകാശം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala
  •  3 hours ago
No Image

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം മരിച്ചു; വെടിയുതിര്‍ത്തയാള്‍ അഫ്ഗാനില്‍ യു.എസിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍

National
  •  3 hours ago