അഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
റിയാദ്: കൈക്കൂലി, അധികാര ദുർവിനിയോഗം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾക്ക് 112 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സഊദി അഴിമതി വിരുദ്ധ അതോറിറ്റി. പ്രതിരോധം, ആഭ്യന്തരം, മുനിസിപ്പാലിറ്റി, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
'നസാഹ' (Nazaha) എന്നറിയപ്പെടുന്ന സഊദിയിലെ ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ മാസത്തിൽ നടത്തിയ വിപുലമായ അന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിലാണ് അറസ്റ്റ്. അന്വേഷണത്തിൽ, ആകെ 371 ജീവനക്കാരെ ചോദ്യം ചെയ്യുകയും രാജ്യമെമ്പാടുമായി 6,981 പരിശോധനകൾ നടത്തുകയും ചെയ്തു.
സാമ്പത്തികവും, ഭരണപരവുമായ അഴിമതികൾ തടയാനുള്ള സഊദിയുടെ പ്രതിബദ്ധതയാണ് ഈ നടപടി വ്യക്തമാക്കുന്നത്. കുറ്റാരോപിതർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. തുടർ നടപടികൾക്കായി കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
പൊതുമേഖലയിലെ സുതാര്യതയും സത്യസന്ധതയും ശക്തിപ്പെടുത്താനും, പൊതുഖജനാവ് സംരക്ഷിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ അഴിമതി വിരുദ്ധ നടപടികൾ.
Saudi Arabia's Oversight and Anti-Corruption Authority (Nazaha) has arrested 112 government officials on charges of bribery, abuse of power, and exploiting official positions. The officials are from key ministries, including Defense, Interior, Municipalities and Housing, Education, and Health.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."