തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡിഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ
ന്യൂഡൽഹി: ഡൽഹിയുൾപ്പെടെ പ്രമുഖ നഗരങ്ങളിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസിന്റെ സർവിസുകൾ മുടങ്ങുന്നത് തുടരുന്നു. ഇൻഡിഗോയുടെ 300ലേറെ സർവിസുകൾ ഇന്നലെയും മുടങ്ങി. വിമാനത്താവളങ്ങളിൽ പലയിടത്തും യാത്രക്കാർ ബഹളംവച്ച് പ്രതിഷേധിച്ചു. ഡി.ജി.സി.എയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് ഇൻഡിഗോയിലുണ്ടായ പൈലറ്റ് ക്ഷാമമാണ് സർവിസുകൾ മുടങ്ങാൻ പ്രധാന കാരണം.ഇതിനൊപ്പം വിമാനക്കമ്പനികളുടെ ചെക്ക് ഇൻ സംവിധാനത്തിലെ തകരാറും ഉത്തരേന്ത്യയിലെ ശൈത്യം മൂലമുള്ള ഷെഡ്യൂൾ മാറ്റവും ഉൾപ്പെടെയുള്ള കാരണങ്ങൾ വിമാന സർവിസുകളെ സാരമായി ബാധിച്ചു.
ബുധനാഴ്ച ഇൻഡിഗോയുടെ 200 സർവിസുകൾ റദ്ദാക്കിയിരുന്നു. മൂന്നാം ദിവസമായ ഇന്നലെ ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവിസുകൾ മുടങ്ങി. കൊൽക്കത്തയിൽ 19 സർവിസ് മുടങ്ങി. 154 സർവിസുകൾ വൈകി. സഊദിയിലെ മദീനയിൽ നിന്നും ഹൈദരാബാദിലേക്കുള്ള സർവിസ് ബോംബ് ഭീഷണി മൂലം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നതെന്ന് പൈലറ്റ് അറിയിച്ചു.
അതേസമയം കേരളത്തിലും പ്രതിസന്ധി രൂക്ഷമാണ്. കൊച്ചിയിൽ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം ഇനിയും പുറപ്പെട്ടില്ല. രാത്രി 9.40ന് റാസൽഖൈമയിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് സമയം മാറ്റിയത്. ഇന്ന് രാവിലെ 4.15 ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട്7.15 ന് പുറപ്പെടുമെന്ന് അറിയിച്ചു. ഏറ്റവും ഒടുവില്‍ രാവിലെ 10 മണിക്ക് പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. 12 മണിക്കൂറിലധികം വിമാനം വൈകിയതോടെ യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്.
indigo flights from major cities, including delhi, remain disrupted.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."