HOME
DETAILS

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

  
December 08, 2025 | 5:21 AM

Another Sanjiv Bhatt Former IAS officer Pradeep Sharma who fell out of favor with Modi is imprisoned again confiscation of assets confirmed

അഹമ്മദാബാദ്: നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രതീപ് ശര്‍മയ്ക്ക് വീണ്ടും തടവുശിക്ഷ. കച്ച് ജില്ലാ കലക്ടറായിരുന്നപ്പോള്‍ 2003നും 2006നും ഇടയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ചെറിയ നിരക്കില്‍ അനുവദിച്ചെന്ന് ആരോപിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അഹമ്മദാബാദിലെ പ്രത്യേക കോടതി അഞ്ചുവര്‍ഷത്തേക്കാണ് പ്രതീപ് ശര്‍മയെ ശിക്ഷിച്ചത്. അന്വേഷണത്തിനിടെ കേന്ദ്ര ഏജന്‍സിയായ ഇ.ഡി പിടിച്ചെടുത്ത ശര്‍മ്മയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി കോടതിശരിവയ്ക്കുകയും ചെയ്തു. ഈ കേസില്‍ 2016ല്‍ ആണ് ഇ.ഡി അഹ്മദാബാദിലെ വസതിയില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ്‌ചെയ്തത്. 

ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നരേന്ദ്രമോദിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രതീപ് ശര്‍മ വിവിധ കേസുകളില്‍ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2009ല്‍ ഭാവ്‌നഗര്‍ മുനിസിപ്പല്‍ കമ്മിഷനര്‍ ആയിരിക്കെയാണ് പ്രതീപ് ആദ്യമായി അറസ്റ്റിലായത്. അന്ന് അഴിമതിക്കേസായിരുന്നു അദ്ദേഹത്തിനെതിരേ ചുമത്തിയത്. പിന്നീട് 2009ല്‍ അദ്ദേഹത്തിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (പി.എം.എല്‍.എ) പ്രകാരം ഇ.ഡി കേസെടുത്തു. 
2003- 04 കാലത്ത് കച്ച് കലക്ടറായിരിക്കെ സര്‍ക്കാര്‍ ഭൂമി വെസ്പണ്‍ ഗ്രൂപ്പിനു കുറഞ്ഞവിലയ്ക്ക് വിറ്റെന്നും ഇതുവഴി ഖജനാവിന് 1.2 കോടി രൂപ നഷ്ടമായെന്നുമുള്ള പരാതിയില്‍ എടുത്ത കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. കേസെടുത്തതിനെ തുടര്‍ന്ന് ഇ.ഡി പ്രതീപിന്റെ അഹമ്മദാബാദിലെ വീടും മറ്റും പിടിച്ചെടുക്കുകയുംചെയ്തു. ഈ രണ്ടുകേസുകള്‍ക്കു പുറമെ വേറെ മൂന്നുകേസുകളും പ്രതീപിനെതിരെയുണ്ട്. എന്നാല്‍, തനിക്കെതിരായ ഗുജറാത്ത് പൊലിസിന്റെ നടപടികളെല്ലാം പ്രതികാരമാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. 

ഗുജറാത്ത് കലാപത്തിനിടെ മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും കലാപകാരികള്‍ക്കെതിരെ ഒരു നടപടിയും എടുക്കരുതെന്നും ആവശ്യപ്പെട്ട് സഹോദരനും ഐ.പി.എസ് ഓഫിസറുമായ കുല്‍ദീപ് ശര്‍മയ്ക്കു മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ ഓഫിസില്‍നിന്ന് ഫോണ്‍ വന്നിരുന്നുവെന്നാണ് പ്രതീപ് ശര്‍മയുടെ ഒരുവെളിപ്പെടുത്തല്‍. കേസന്വേഷിച്ച എസ്.ഐ.ടി മേധാവി ആര്‍.കെ രാഘവന് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കത്തയച്ചിരുന്നു. ബംഗളൂരു സ്വദേശിനിയും ആര്‍കിടെക്ടുമായ യുവതിയെ നിരീക്ഷിക്കാന്‍ മോദി നിര്‍ദേശം നല്‍കിയിരുന്നുവെന്നും യുവതിക്കു മോദി എസ്.എം.എസ് അയച്ചിരുന്നുവെന്നുമുള്ള പ്രതീപിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

5 വര്‍ഷത്തെ റസിഡന്റ് ഐഡി സംവിധാനം അവതരിപ്പിച്ച് സൗദി; ഇനി ഡിജിറ്റല്‍ സേവനങ്ങള്‍ ശക്തമാകും  

Saudi-arabia
  •  5 hours ago
No Image

ആകാശം നിറഞ്ഞ് 1,000 ഡ്രോണുകൾ; ദൃശ്യവിരുന്നൊരുക്കി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ

uae
  •  5 hours ago
No Image

സിനിമാമേഖല ആടിയുലഞ്ഞു, സര്‍വാധിപത്യത്തില്‍ നിന്ന് സംപൂജ്യനായി, കിരീടം തിരിച്ചു പിടിക്കുമോ ദിലീപ്

Kerala
  •  5 hours ago
No Image

വിരമിച്ചാൽ മയാമിയിൽ തുടരില്ല, മെസിയുടെ ലക്ഷ്യം മറ്റൊന്ന്: ഡേവിഡ് ബെക്കാം

Football
  •  5 hours ago
No Image

ഫലസ്തീന്‍ രാജ്യം സ്ഥാപിക്കണമെന്ന് ജര്‍മനി; പറ്റില്ലെന്ന് നെതന്യാഹു

International
  •  5 hours ago
No Image

ഗ്ലോബൽ എ.ഐ ഷോ ഇന്നും നാളെയുമായി അബൂദബിയിൽ നടക്കും; ഗൾഫ് സുപ്രഭാതം മീഡിയ പാർട്ണർ

uae
  •  6 hours ago
No Image

വിളിച്ചിട്ടൊന്നും അമ്മ ഉണരുന്നില്ലെന്ന് കുഞ്ഞുങ്ങള്‍; അയല്‍ക്കാരെത്തി നേക്കിയപ്പോള്‍ യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

Kerala
  •  6 hours ago
No Image

2026 ജൂൺ വരെ സമയം: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ലൈസൻസ് നിബന്ധനയിൽ ഇളവ്

latest
  •  6 hours ago
No Image

'പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥയും ക്രിമിനല്‍ പൊലിസ് സംഘവും' വിധിക്ക് പിന്നാലെ പ്രതികരിച്ച് ദിലീപ്

Kerala
  •  6 hours ago
No Image

ആഗോള എ.ഐ സൂചിക: ആഗോളതലത്തിൽ അഞ്ചാം സ്ഥാനം, അറബ് ലോകത്ത് ഒന്നാമത്; വൻ നേട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  7 hours ago