ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്
ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ്. 2026 ടി-20 ലോകകപ്പിൽ ഹർദിക് പാണ്ഡ്യ ഇന്ത്യക്ക് വലിയൊരു മുതൽക്കൂട്ടാവുമെന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്. മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിവുള്ള താരമാണ് ഹർദിക്കെന്നും ടൂർണമെന്റിൽ ഇന്ത്യയുടെ നിർണായക താരമായി മുംബൈ ഇന്ത്യൻസ് നായകൻ മാറുമെന്നും എബിഡി വ്യക്തമാക്കി.
''ലോകകപ്പിൽ ഹർദിക് നിർണായക താരമാകും. മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം. ഹർദിക് ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ എതിർ ടീമിന് അവനെ പുറത്താക്കണമെന്ന് തോന്നൽ എപ്പോഴും ഉണ്ടാകും. പന്തുമായി അദ്ദേഹം കളത്തിൽ ഇറങ്ങുന്ന നിമിഷം അവന് ഗോൾഡൻ കൈകൾ ഉണ്ടാവുമെന്ന് തോന്നും. ഇത് ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാണ്'' എബി ഡിവില്ലിയേഴ്സ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഹർദിക് നിലവിൽ മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ ബറോഡാക്കായി സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് ഹർദിക് നടത്തിയത്. വിദർഭക്കെതിരെ 92 പന്തിൽ നിന്നും 133 റൺസ് നേടിയാണ് ഹർദിക് തിളങ്ങിയത്. എട്ട് ഫോറുകളും 11 കൂറ്റൻ സിക്സുകളും ആണ് താരം നേടിയത്.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി-20 പരമ്പരയിലും ഹർദിക് തിളങ്ങി. മൂന്ന് ഇന്നിങ്‌സുകളിൽ നിന്നും മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 142 റൺസാണ് ഹർദിക് നേടിയത്. 71.00 എന്ന മികച്ച ആവറേജിലും 186.84 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ഈ മിന്നും പ്രകടനം ലോകകപ്പിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
South African legend AB de Villiers has praised Indian star all-rounder Hardik Pandya. De Villiers said that Hardik Pandya will be a great asset for India in the 2026 T20 World Cup. ABD stated that Hardik is a player who can win matches and the Mumbai Indians captain will be a crucial player for India in the tournament.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."