HOME
DETAILS

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

  
Web Desk
June 26, 2026 | 3:46 PM

earthquake strikes the southern philippine island of mindanao again

മനില: ഫിലിപ്പീന്‍സിലെ തെക്കന്‍ ദ്വീപായ മിന്‍ഡാനാവോയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി. ആളപായമോ, വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 29 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പമുണ്ടായത്. നിലവില്‍ സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. 

ജൂണ്‍ ആദ്യവാരത്തിലും മിന്‍ഡാനാവോയില്‍ ഭൂചലനമുണ്ടായിരുന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ 80 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 1300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം ദക്ഷിണ അമേരിക്കൻ രാജ്യമായ വെനസ്വേലയെ പിടിച്ചുകുലുക്കിയ വൻ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 235 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി വെനസ്വേലൻ അധികൃതർ സ്ഥിരീകരിച്ചു. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ഇരുന്നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 1,500 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഭൂചലനത്തിന് പിന്നാലെ പതിനായിരത്തിലേറെ പേരെ കാണാതായതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്തോറും മരണസംഖ്യ ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂചലനങ്ങൾ രാജ്യം നേരിട്ടത്. വെനസ്വേലയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനിടയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. വൻകിട ഹോട്ടലുകൾ ഉൾപ്പെടെ ഇരുനൂറിലേറെ ബഹുനില മന്ദിരങ്ങളാണ് നിമിഷങ്ങൾക്കകം നിലംപതിച്ചത്.

തീരദേശ മേഖലയിൽ വൻ നാശനഷ്ടം; വിമാനത്താവളം അടച്ചു

തലസ്ഥാനമായ കാരക്കസിന്റെ വടക്കൻ തീരദേശ മേഖലയായ ലാ ഗൈറയിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ചത്. മേഖലയിലെ പ്രധാന വിമാനത്താവളത്തിന് കടുത്ത കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചുപൂട്ടി. ഇത് വിദേശത്തുനിന്നടക്കമുള്ള രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലേക്ക് എത്തുന്നതിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തകർന്ന കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്നും പരിക്കേറ്റ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും പുറത്തെടുക്കുന്ന ദൃശ്യങ്ങൾ അങ്ങേയറ്റം ഹൃദയഭേദകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  5 hours ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  6 hours ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  6 hours ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  6 hours ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  7 hours ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  8 hours ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  8 hours ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  8 hours ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  9 hours ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  9 hours ago