ഇസ്റാഈൽ ചാരനെ തൂക്കിലേറ്റി ഇറാൻ; നടപടി ക്രിപ്‌റ്റോകറൻസി വാങ്ങി വിവരങ്ങൾ ചോർത്തിയതിന്
തെഹ്‌റാൻ: ഇസ്റാഈൽ ചാരസംഘടനയായ മൊസാദിന് (Mossad) വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയ ഇറാൻ പൗരനെ വധശിക്ഷയ്ക്ക് വിധേയനാക്കി. അലി അർഡെസ്റ്റാനി എന്നയാളെയാണ് തൂക്കിലേറ്റിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'മിസാൻ' റിപ്പോർട്ട് ചെയ്തു.
ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെയും ആണവ നിലയങ്ങളുടെയും വിവരങ്ങളും ചിത്രങ്ങളും ഇസ്റാഈലിന് കൈമാറിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഇതിന് പകരമായി ക്രിപ്‌റ്റോകറൻസി രൂപത്തിൽ ഇയാൾ പ്രതിഫലം കൈപ്പറ്റിയതായും ഇറാൻ ജുഡീഷ്യറി വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ ഇസ്റഈലുമായി ഉണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ചാരവൃത്തി ആരോപിക്കപ്പെടുന്നവർക്കെതിരെയുള്ള നടപടികൾ ഇറാൻ ശക്തമാക്കിയിട്ടുണ്ട്.
മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ പ്രകാരം ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യം ഇറാനാണ്. കഴിഞ്ഞ വർഷം മാത്രം കുറഞ്ഞത് 1,500 പേരെ ഇറാനിൽ തൂക്കിലേറ്റിയതായാണ് വിവരം. ജൂണിലെ സംഘർഷത്തിന് ശേഷം ഇസ്റാഈൽ ചാരവൃത്തി ആരോപിച്ച് ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് അർഡെസ്റ്റാനി.
iran carried out the execution of an alleged israeli spy accused of obtaining and leaking sensitive information through cryptocurrency transactions, according to official reports.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."