ഓൺലൈൻ ലുഡോ കളിയിലെ പണമിടപാടിനെച്ചൊല്ലി തർക്കം; സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
ലഖ്നൗ: ആഗ്രയിലെ അലിഗഡിൽ ഓൺലൈൻ ലുഡോ കളിയിലെ പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദിനേഷ് കുമാർ എന്ന യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ വിഷ്ണുവിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
നവംബർ 5-ന് ജോലി സംബന്ധമായ ആവശ്യത്തിനായി വീട്ടിൽ നിന്നിറങ്ങിയ ദിനേഷിനെ കാണാതാവുകയായിരുന്നു. തുടർന്ന്, വീട്ടുകാരുടെ പരാതിയിൽ പൊലിസ് അന്വേഷമം ആരംഭിച്ചു.
പിന്നീട്, നവംബർ 13ന് ഒരു കനാലിന് സമീപത്തുനിന്ന് ദിനേഷിന്റെ അസ്ഥികൂടവും വസ്ത്രങ്ങളും കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷമത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സ്ഥിരമായി പണം വച്ച് ഓൺലൈൻ ലുഡോ കളിക്കുന്നവരായിരുന്നു ദിനേഷും വിഷ്ണുവും.
ആദ്യഘട്ടത്തിൽ വിഷ്ണു ജയിച്ച 7,000 രൂപ നൽകാൻ ദിനേഷ് തയ്യാറായില്ല. പിന്നീട് വീണ്ടും കളിച്ചപ്പോൾ വീണ്ടും ദിനേഷ് തോറ്റു. ഇതോടെ കടം 17,000 രൂപയായി മാറി. ഈ തുകയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പണം ചോദിച്ചപ്പോൾ ദിനേഷ് തന്നെ അധിക്ഷേപിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്ന് പ്രതി മൊഴി നൽകി. ദിനേഷിനെ കനാലിനടത്തുള്ള പാലത്തിനടുത്തെത്തിച്ച് ചുറ്റികയും വടിയും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി പ്രതി, മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ചു. കൂടാതെ, ദിനേഷിന്റെ ബൈക്ക് കാട്ടിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
Police in Aligarh have arrested a man named Vishnu for the brutal murder of his friend, Dinesh Kumar, following a dispute over money lost in an online Ludo game. The confrontation escalated when the accused allegedly struck the victim on the head with a hammer, resulting in his death. Authorities took the suspect into custody shortly after the incident was reported.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."