റെയിൽവേ വികസനം അതിവേഗം; 100 ബില്യൺ റിയാലിന്റെ ബൃഹദ് പദ്ധതിയുമായി സഊദി റെയിൽവേ
ജിദ്ദ: സഊദിയുടെ ഗതാഗത മുഖഛായ മാറ്റാൻ റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പാത 2034-ഓടെ പൂർത്തിയാക്കുമെന്ന് സഊദി റെയിൽവേ കമ്പനി സിഇഒ ബഷാർ അൽ-മാലിക്. സഊദി ലാൻഡ്‌ബ്രിഡ്ജ് പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി വിവിധ ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക.
ഈ റെയിൽവേക്ക് കിഴക്കൻ റെയിൽവേയെയും വടക്കൻ റെയിൽവേയെയും പരസ്പരം ബന്ധിപ്പിക്കാൻ സാധിക്കും. യാംബു, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി, ജിദ്ദ, റിയാദ് എന്നിവയിലൂടെയാണ് പാത കടന്നു പോകുക. ഏകദേശം 100 ബില്യൺ സഊദി റിയാലാണ് (26.67 ബില്യൺ ഡോളർ) ചിലവ് പ്രതീക്ഷിക്കുന്നത്. റിയാദിനെയും ഖത്തർ തലസ്ഥാനമായ ദോഹയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ പാതയും പദ്ധതിയിലുണ്ട്.
മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലായിരിക്കും ഈ ട്രെയിനുകൾ സഞ്ചരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി രാജ്യത്തെ എല്ലാ അന്തർ നഗര ട്രെയിൻ സർവീസുകൾക്കുമായി ഏകീകൃത മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കാനും പദ്ധതിയുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഹൈ-സ്പീഡ് ട്രെയിനുകൾ ഓടിക്കാൻ സഊദി വനിതകൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Saudi Railway Co. CEO Bashar Al-Malik announced the ambitious SR100 billion Landbridge project connecting Riyadh and Jeddah, set for completion by 2034. The project features a high-speed link to Doha, a unified mobile app for rail services, and specialized training for Saudi women as high-speed train drivers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."