കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഭ്യർഥന പ്രകാരം ഹൈക്കോടതി ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കുമെന്ന് സുപ്രിംകോടതി ജഡ്ജി ഉജ്വൽ ഭുയാൻ. ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലും എക്‌സിക്യൂട്ടീവിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ജസ്റ്റിസ് അതുൽ ശ്രീധരനെ മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാർശ നൽകുകയും കേന്ദ്രത്തിന്റെ എതിർപ്പിനെത്തുടർന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ മാറ്റുകയും ചെയ്ത കൊളീജിയം നടപടിയുടെ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ പരാമർശം. പൂനെയിലെ ഐ.എൽ.എസ് ലോ കോളജിൽ ഭരണഘടനാ ധാർമികതയും ജനാധിപത്യ ഭരണവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഭുയാൻ.
കേന്ദ്രത്തിന്റെ അഭ്യർഥന പ്രകാരം സ്ഥലംമാറ്റം തിരുത്തുന്നുവെന്ന കൊളീജിയത്തിന്റെ രേഖ ഭരണഘടനാപരമായി ഒരു സ്വതന്ത്ര പ്രക്രിയയിലേക്ക് എക്‌സിക്യൂട്ടീവ് കടന്നുകയറിയതിന്റെ രേഖയാണ്. സർക്കാരിനെതിരേ ചില അസൗകര്യകരമായ ഉത്തരവുകൾ പുറപ്പെടുവിച്ചതിന്റെ പേരിൽ ഒരു ജഡ്ജിയെ ഒരു ഹൈക്കോടതിയിൽ നിന്ന് മറ്റൊരു ഹൈക്കോടതിയിലേക്ക് മാറ്റുന്നതെങ്ങനെ. അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലേ. അത്തരം പ്രവർത്തനങ്ങൾ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തും. ജഡ്ജിമാരുടെ സ്ഥലംമാറ്റവും നിയമനവും ജുഡീഷ്യറിയുടെ പരിധിയിൽ മാത്രമാണെന്നും കേന്ദ്ര സർക്കാരിന് സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും ജസ്റ്റിസ് ഭൂയാൻ നിരീക്ഷിച്ചു.
സ്ഥലംമാറ്റങ്ങൾ എക്‌സിക്യൂട്ടീവിന് അനിഷ്ടകരമായ തീരുമാനങ്ങളുടെ പേരിൽ ജഡ്ജിമാരെ ശിക്ഷിക്കാനുള്ളതല്ല. നിയമനപ്രക്രിയ എക്‌സിക്യൂട്ടീവ് സ്വാധീനത്തിൽ നിന്ന് സ്വതന്ത്രമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് കൊളീജിയം സംവിധാനം രൂപകൽപ്പന ചെയ്തത്. കൊളീജിയം അംഗങ്ങൾ എക്‌സിക്യൂട്ടീവിനാൽ സ്വാധീനിക്കപ്പെടുകയാണെങ്കിൽ, അവർ കൊളീജിയം സംവിധാനത്തിന്റെ യഥാർഥ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വിലപേശാൻ കഴിയാത്തതാണെന്നും ജസ്റ്റിസ് ഭൂയാൻ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കണ്ണൂരിൽ പൊലിസുകാരന്റെ വീടിന് നേരെ ബോംബാക്രമണം; പ്രതികൾക്കായി തിരച്ചിൽ
Kerala
• 15 days agoദുബൈയിൽ 900 പള്ളികളിൽ ഈദ് നമസ്കാരം, സമയം പ്രഖ്യാപിച്ചു; പ്രധാന അറിയിപ്പുകൾ ഇങ്ങനെ
uae
• 15 days agoസംസ്ഥാനത്ത് ചൂട് കൂടുന്നു: പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം, ജാഗ്രത നിര്‍ദേശം
Kerala
• 15 days agoജീൻസും ടീ ഷർട്ടും വേണ്ട; സമൂഹമാധ്യമങ്ങളിലും നിയന്ത്രണം: ജീവനക്കാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഹിമാചൽ സർക്കാർ
National
• 15 days agoപ്രതിസന്ധികൾക്കിടയിലും തിളക്കം കുറയാതെ ഈദ്; ആഘോഷിക്കാനൊരുങ്ങി യുഎഇ, ആശ്വാസമായി ഇളവുകളും സൗജന്യ ഓഫറുകളും
uae
• 15 days agoയുഎഇയിൽ മിസൈൽ ഭീഷണി ഒഴിഞ്ഞു; കരുത്തുകാട്ടി വ്യോമ പ്രതിരോധ സംവിധാനം
uae
• 15 days agoതീയതിയില്ലെങ്കിൽ തടയും; മുട്ടകളിൽ എക്സ്പയറി ഡേറ്റ് നിർബന്ധമാക്കി യുപി സർക്കാർ
National
• 15 days agoഡോ. വന്ദനാദാസ് കൊലക്കേസ്: ശിക്ഷാവിധി 21 ന്
Kerala
• 15 days agoമത്സരത്തിനില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി അടൂര്‍ പ്രകാശ്, സുധാകരന് സീറ്റെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പിന്‍വലിച്ചു
Kerala
• 15 days agoധര്‍മ്മടത്ത് മൂന്നാം അങ്കത്തിനായി പിണറായി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
Kerala
• 15 days agoവന്‍ ട്വിസ്റ്റ്; സുധാകരന് വഴങ്ങി ഹൈക്കമാന്‍ഡ്, കണ്ണൂരില്‍ മത്സരിക്കും
Kerala
• 15 days agoഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില; ഇന്നുമാത്രം ഇടിഞ്ഞത് 2,040 രൂപ
Business
• 15 days agoപ്രാവുകളെ മോഷ്ടിക്കാൻ എത്തിയതെന്ന് സംശയം; 19-കാരനെ ബാറ്റ് കൊണ്ട് അടിച്ചു കൊന്നു
crime
• 15 days agoടീമിൽ രണ്ട് റസ്സലുകൾ ഉള്ളതുപോലെ; മുംബൈയുടെ കരുത്തിനെക്കുറിച്ച് ഫാഫ് ഡു പ്ലെസിസ്
Cricket
• 15 days agoമെസ്സിയുടെ ഒറ്റ ഗോളിൽ പിറന്നത് ഇതിഹാസ നേട്ടം; പക്ഷേ എന്നിട്ടും മയാമിയെ രക്ഷിക്കാനായില്ല
Football
• 15 days agoഖത്തറിലെ റാസ് ലഫാന്‍ വാതക കേന്ദ്രത്തില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; വരാനിരിക്കുന്നത് കടുത്ത ഇന്ധനപ്രതിസന്ധിയും; ഇറാനുമായി നയതന്ത്ര ബന്ധം മുറിക്കും
qatar
• 15 days agoപെരുന്നാളുകൾക്ക് മൂന്നു ദിവസത്തെ അവധി; നാലര പതിറ്റാണ്ട് മുമ്പത്തെ ഉത്തരവിന് എന്തു സംഭവിച്ചു?
Kerala
• 15 days agoഐ.ടി ജീവനക്കാർക്ക് ഇരട്ട ദുരിതം; ദീർഘ അവധിയിൽ പോകാൻ കമ്പനികളുടെ ഇ മെയിൽ സന്ദേശം
National
• 15 days agoയു.എസ് ചാരനടക്കം 7 വിദേശികള്‍ എന്‍.ഐ.എ പിടിയില്‍; ഭീകരപ്രവര്‍ത്തനം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പരിശീലനം നൽകി