പാകിസ്ഥാനെതിരെ സഞ്ജു പുറത്ത്, ടീമിൽ രണ്ട് മാറ്റങ്ങൾ; ആവേശപ്പോരിൽ ഇന്ത്യക്ക് ബാറ്റിങ്
കൊളംബോ: ടി-20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ ഇടം നേടാൻ സാധിച്ചില്ല. അഭിഷേക് ശർമ്മ തിരിച്ചെത്തിയതാണ് സഞ്ജുവിന് തിരിച്ചടിയായത്. വയറിലുണ്ടായ അണുബാധ മൂലം അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായിരുന്നു. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പേസർ അർഷദീപ് സിങ്ങിന് പകരം കുൽദീപ് യാദവും ടീമിൽ ഇടം നേടി. സ്പിന്നിന് അനുകൂലമായ പിച്ചായതിനാലാണ് കുൽദീപ് യാദവ് ആദ്യ ഇലവനിൽ തിരിച്ചെത്തിയത്.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ഈ മത്സരത്തിന് കളമൊരുങ്ങുന്നത്. ആദ്യം ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാട് സ്വീകരിച്ച പാകിസ്ഥാൻ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ടൂർണമെന്റിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് മൂന്നാം മത്സരത്തിനിറങ്ങുന്നത്. അപരാജതിരായി എത്തുന്ന രണ്ട് ടീമുകൾ നേർക്കുനേർ എത്തുമ്പോൾ കൊളംബോയിൽ തീപാറുമെന്നുറപ്പാണ്. ജയിക്കുന്ന ടീമിന് സൂപ്പർ 8ലേക്ക് യോഗ്യത നേടാൻ സാധിക്കും.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ റിങ്കു സിംഗ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
പാകിസ്ഥാൻ പ്ലെയിങ് ഇലവൻ
സൈം അയൂബ്, സാഹിബ്‌സാദ ഫർഹാൻ, സൽമാൻ ആഘ (സി), ബാബർ അസം, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഫഹീം അഷ്റഫ്, ഉസ്‌മാൻ ഖാൻ (ക്യാപ്റ്റൻ), ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്‌മാൻ താരിഖ്.
India will bat against Pakistan in a thrilling encounter in the T20 World Cup. Pakistan captain Salman Ali Agha won the toss and elected to bowl in the match to be held at the R Premadasa Stadium in Colombo. Sanju Samson could not find a place in the playing eleven. Sanju suffered a setback due to the return of Abhishek Sharma. Kuldeep Yadav has also been included in the team in place of pacer Arshadeep Singh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."