ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി; കരാറിൽ നിഗൂഢതയെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട അവ്യക്തതകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വ്യാപാര കരാർ സംബന്ധിച്ച് രാജ്യം ഉന്നയിക്കുന്ന സംശയങ്ങൾക്ക് പ്രധാനമന്ത്രി കൃത്യമായ മറുപടി നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കർഷകരെയും ഇന്ത്യൻ തദ്ദേശീയ വിപണിയെയും ബാധിക്കുന്ന അഞ്ച് നിർണ്ണായക ചോദ്യങ്ങളാണ് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ മുന്നോട്ട് വെച്ചത്.
രാഹുൽ ഗാന്ധി ഉന്നയിച്ച 5 പ്രധാന ചോദ്യങ്ങൾ
ഡിഡിജി (DDG) എന്നാൽ എന്താണ്?, വ്യാപാര കരാറിൽ പരാമർശിക്കുന്ന ഡിഡിജി എന്നതുകൊണ്ട് കൃത്യമായി എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ സംബന്ധിച്ച് പ്രധാനമന്ത്രി കൃത്യവും വ്യക്തവുമായ മറുപടി നൽകണം?
അമേരിക്കയിൽ നിന്നുള്ള ജനിതക മാറ്റം വരുത്തിയ (GM) ധാന്യങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ (Distiller's Dried Grains) ഇന്ത്യൻ കന്നുകാലികൾക്ക് തീറ്റയായി നൽകാൻ നീക്കമുണ്ടോ?
കരാർ നിലവിൽ വരുന്നതോടെ രാജ്യത്തെ സോയ കർഷകരുടെ അവസ്ഥ എന്താകും? അവർക്ക് അർഹമായ വില ലഭിക്കുമോ?
സർക്കാർ ആവർത്തിച്ചു പറയുന്ന 'അധിക ഉൽപ്പന്നങ്ങൾ' (Additional Products) എന്ന പട്ടികയിൽ ഏതൊക്കെ ഇനങ്ങളാണ് ഉൾപ്പെടുന്നത്?
പയർ വർഗങ്ങൾ ഉൾപ്പെടെയുള്ള വിളകൾ യുഎസ് ഇറക്കുമതിക്കായി തുറന്നുകൊടുക്കുമോ? വാണിജ്യേതര തടസങ്ങൾ നീക്കം ചെയ്യുക എന്നതുകൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്?
ഈ മാസം ഏഴിനാണ് ഇന്ത്യയും അമേരിക്കയും സംയുക്ത വ്യാപാര പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ കരാറിലെ നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്താൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കർഷക താത്പര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
Leader of the Opposition Rahul Gandhi has launched a sharp attack on Prime Minister Narendra Modi over the recently announced India-US interim trade deal. In a series of posts on X (formerly Twitter), Gandhi alleged that the agreement is a "betrayal of Indian farmers" and could compromise India’s agricultural sovereignty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."