ടി-20യിൽ ടെസ്റ്റ് കളിച്ചിട്ടും റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്‌കൈ
കൊളംബോ: ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് 176 റൺസ് വിജയലക്ഷ്യം. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് മാന്യമായ സ്കോർ നേടിയത്. ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. 40 പന്തിൽ 77 റൺസാണ് ഇഷാന്റെ ബാറ്റിൽ നിന്നും പിറന്നത്. 10 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 29 പന്തിൽ 32 റൺസും നേടി. മൂന്ന് ഫോറുകളാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. സാധാരണ ശൈലിയിൽ നിന്നും വ്യത്യസ്തമായി ഡിഫൻസ് ഗെയിമാണ് സ്‌കൈ കളിച്ചത്. എന്നിട്ടും ടി-20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാവാനും സൂര്യകുമാർ യാദവിന് സാധിച്ചു. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. 57 റൺസാണ് കോഹ്‌ലി നേടിയത്. 33 റൺസ് നേടിയ എംഎസ് ധോണിയാണ് രണ്ടാമൻ. ശിവം ദുബെ 27 റൺസും തിലക് വർമ്മ 25 റൺസും നേടി.
അതേസമയം മത്സരത്തിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ് പകരം അഭിഷേക് ശർമയും പേസർ അർഷദീപ് സിങ്ങിന് പകരം കുൽദീപ് യാദവും ടീമിൽ ഇടം നേടി. സ്പിന്നിന് അനുകൂലമായ പിച്ചായതിനാലാണ് കുൽദീപ് യാദവ് ആദ്യ ഇലവനിൽ തിരിച്ചെത്തിയത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ റിങ്കു സിംഗ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
പാകിസ്ഥാൻ പ്ലെയിങ് ഇലവൻ
സൈം അയൂബ്, സാഹിബ്‌സാദ ഫർഹാൻ, സൽമാൻ ആഘ (സി), ബാബർ അസം, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഫഹീം അഷ്റഫ്, ഉസ്‌മാൻ ഖാൻ (ക്യാപ്റ്റൻ), ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്‌മാൻ താരിഖ്.
Indian captain Suryakumar Yadav scored 32 runs off 29 balls against Pakistan in the T20 World Cup. The Indian captain hit three fours. Unlike his usual style, Sky played a defensive game. Yet, Suryakumar Yadav also became the third Indian captain to score the most runs against Pakistan in the T20 World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."