ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പാഠഭാഗം: എട്ടാം ക്ലാസിലെ സമൂഹികശാസ്ത്രം പാഠപുസ്തകം പിൻവലിച്ച് എന്‍സിഇആര്‍ടി
ഡൽഹി: എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ച് എന്‍സിഇആര്‍ടി. കോടതികളെ മോശമായി ചിത്രീകരിക്കുന്ന ഭാഗങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെതിരെ നേരത്തെ സുപ്രീം കോടതി കേസെടുത്തിരുന്നു. കോടതികളെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സ്വമേധയാ കേസെടുത്തത്. ഇതിന് പിന്നാലെയാണ് പാഠപുസ്തകം പിൻവലിച്ചുള്ള നടപടി.
ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം പാഠപുസ്തകത്തിൽ ഉൾപെടുത്തിയതാണ് സുപ്രിംകോടതിയുടെ അതൃപ്തിക്ക് കാരണമായത്. കൂടാതെ, വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും ഈ പാഠഭാഗത്ത് നൽകിയിരുന്നു. വിവാദമായ ഭാഗങ്ങൾ മനഃപൂർവം ഉൾപ്പെടുത്തിയതാണെന്നും ഇത്തരം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിങ്വി എന്നിവരാണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
The National Council of Educational Research and Training (NCERT) has withdrawn a Class 8 social science textbook after the Supreme Court took suo motu cognizance of content deemed to be disparaging towards courts. The court had warned against allowing anyone to malign the judiciary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."