HOME
DETAILS

ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെ 'യുടേണ്‍'; ആചാരം സംരക്ഷിക്കണം, സുപ്രിംകോടതിയില്‍ നിലപാട് തിരുത്തും

  
Web Desk
March 13, 2026 | 9:01 AM

sabarimala-womens-entry-govt-u-turn

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടില്‍ മലക്കംമറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. മുന്‍ നിലപാടില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ തിരുത്തും.

ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും ഇതു സംബന്ധിച്ച് ധാരണയായി. ഇന്ന് വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് എല്‍.ഡി.എഫിന്റെയും പാര്‍ട്ടിയുടേയും നിലപാട്. 

യുവതീ പ്രവേശനത്തെ അനുകൂലിച്ച 2019ലെ നിലപാട് തിരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തീരുമാനിച്ചിരുന്നു. ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും പുതിയ നിലപാട്. 

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14 നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിശദവാദം ഏപ്രില്‍ 7 ന് തുടങ്ങും.

പ്രായഭേദമില്ലാതെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നത്. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് യുവതികളെ പൊലിസ് അകമ്പടിയോടെ ശബരിമലയിലെത്തിച്ച സാഹചര്യവുമുണ്ടായി. പക്ഷേ, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഷയം എല്‍.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കിയതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. 2018 സെപ്റ്റംബറില്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 

ബെഞ്ചിലെ ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാര്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് അനുകൂലിച്ച് വിധിച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ അംഗമായിരുന്ന ഇന്ദുമല്‍ഹോത്ര എതിര്‍ത്താണ് വിധി പറഞ്ഞത്.
ഇതിനെതിരേ നിരവധി പേര്‍ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചെങ്കിലും തന്ത്രി കണ്ഠരര് രാജീവരാണ് പ്രധാന ഹരജിക്കാരന്‍. 

 

The Kerala government has indicated a shift in its stance on the women’s entry issue at Sabarimala Temple, telling the Supreme Court of India that temple traditions should be protected. The move signals a possible revision of the state’s earlier position in the ongoing legal proceedings related to the Sabarimala women’s entry case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ജീവിതത്തിലേക്ക് ചുവടുവച്ച് ചൂരല്‍മലയിലെ കുടുംബങ്ങള്‍; ലീഗ് നിര്‍മ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശം നാളെ

Kerala
  •  3 days ago
No Image

'299 രൂപക്ക് വസ്ത്രം'; ഫേസ്ബുക്ക് പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത നഴ്‌സിന് നഷ്ടമായത് ഒരു ലക്ഷം

National
  •  3 days ago
No Image

രോഗിയായ യാത്രക്കാരനോട് ക്രൂരത; സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസി 30,000 രൂപ പിഴയൊടുക്കണം'

Kerala
  •  3 days ago
No Image

പി.എസ്.സി ഈ വർഷം പ്രസിദ്ധീകരിച്ചത് 18 വിജ്ഞാപനം മാത്രം; തിങ്കളാഴ്‌ചകളിലെ യോഗങ്ങൾ മുടങ്ങുന്നു

Kerala
  •  3 days ago
No Image

മൂന്നാറിലും അതീവ ജാഗ്രത; അള്‍ട്രാ വയലറ്റ് വികിരണ സൂചിക എട്ടില്‍; 11ല്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് 

Weather
  •  3 days ago
No Image

കള്ളനെ പേടിച്ച് പുസ്തകത്തില്‍ ഒളിപ്പിച്ചുവച്ച 6 പവന്‍ സ്വര്‍ണം ആക്രിക്കടയിലെത്തി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മോചനം

Kerala
  •  3 days ago
No Image

സുരക്ഷാ മാനദണ്ഡങ്ങളോടെ കുവൈത്തില്‍ മത്സ്യബന്ധന, വിനോദ യാനങ്ങള്‍ക്ക് വീണ്ടും അനുമതി

Kuwait
  •  3 days ago
No Image

കൈക്കൂലിപ്പണം എലി വിഴുങ്ങി; വിശ്വസിക്കാനാവാതെ സുപ്രിംകോടതി; ഉദ്യോഗസ്ഥയ്ക്ക് ജാമ്യം

National
  •  3 days ago
No Image

നിയമസഭ കാണാം; ഇന്നുമുതൽ മെയ് മൂന്നുവരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടായി: മുസ് ലിം ലീഗ്; യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും

Kerala
  •  3 days ago