ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് എസ്ഐടി
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് എസ്ഐടി അപ്പീൽ നൽകിയത്. തന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും അതിനാൽ രണ്ട് കേസുകളിലെയും ജാമ്യം റദ്ദാക്കണമെന്നും എസ്ഐടി ആവശ്യപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രി കണ്ഠരര് രാജീവര്ക്ക് ജാമ്യം അനുവദിച്ചത്. 40 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കണ്ഠരര് രാജീവര്ക്ക് ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരംശം പോലുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കങ്ങളെ തടഞ്ഞതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് നേരത്തെ കണ്ഠരര് രാജീവര് വ്യക്തമാക്കിയിരുന്നു. ഈ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.
The Special Investigation Team (SIT) has approached the High Court seeking to cancel the bail granted to Sabarimala Thanthri Kandar Rajeevaru, citing evidence against him in the gold smuggling case. The SIT has appealed against the trial court's order, arguing that the Thanthri's involvement in the crime warrants cancellation of bail in both cases
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."