എ.ഐ പ്രചാരണത്തിന് ലേബലിങ് നിർബന്ധം, ഹരിത പ്രോട്ടോക്കോൾ പാലിക്കണം; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വാർത്തകളും ദൃശ്യങ്ങളും തടയുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശം നൽകാൻ ഇന്നലെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചു ചേർത്ത കളക്ടർമാരുടെ യോഗത്തിൽ തീരുമാനമായി. എ.ഐ ഉപയോഗിച്ച് നിർമിച്ചതോ ഡിജിറ്റലായി മാറ്റം വരുത്തിയതോ ആയ എല്ലാ ചിത്രങ്ങളിലും വിഡിയോകളിലും ഓഡിയോകളിലും അത് വ്യക്തമാക്കുന്ന ലേബലിങ് നിർബന്ധമാക്കിയിട്ടുണ്ട്.
ഓഡിയോകളിൽ സന്ദേശത്തിന്റെ തുടക്കത്തിൽ 10 ശതമാനം സമയമെങ്കിലും ലേബൽ അറിയിപ്പ് ഉണ്ടായിരിക്കണം. പോളിങ് ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ഇടപെടലുകൾ നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകി. ഇവർ അതാത് ജില്ലകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കും. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണ തെരഞ്ഞെടുപ്പ് നടപടികൾ. ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ അനധികൃത പണമിടപാടുകൾ തടയാനും കൃത്രിമമായ സ്വാധീനങ്ങൾ ഒഴിവാക്കാനും കർശന നിരീക്ഷണമുണ്ടാകും.
The Kerala Chief Electoral Officer has issued strict guidelines to political parties to prevent the spread of AI-generated fake news and visuals during election campaigns. All AI-generated or digitally altered images, videos, and audios must be labeled as such, and parties are required to maintain records of the creators and sources of such content.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."