പാലിലെ മായം തടയാൻ കർശന നടപടി; ഉൽപാദകർക്കും വിൽപനക്കാർക്കും ഇനി എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധം
ന്യൂഡല്‍ഹി: പാലിലെ മായംചേര്‍ക്കല്‍ തടയുന്നതിനായി ഉൽപാദകര്‍ക്കും വില്‍പനക്കാര്‍ക്കും ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) ലൈസന്‍സ് നിര്‍ബന്ധമാക്കി. നിയമപ്രകാരം ഗ്രാമങ്ങളിലടക്കം വീടുവീടാന്തരം പാല്‍ വില്‍ക്കുന്നവരുള്‍പ്പെടെ ലൈസന്‍സ് എടുക്കേണ്ടിവരും.
സഹകരണസംഘങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന പാല്‍ ഉൽപാദകര്‍ക്കും വില്‍പനക്കാര്‍ക്കുമാണ് നിർദേശം ബാധകമാവുകയെന്ന് ഈ മാസം 11ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സഹകരണസംഘങ്ങളില്‍ അംഗമല്ലാത്തവരും സംഘങ്ങള്‍ക്ക് മുഴുവന്‍ പാലും നല്‍കാത്തവരുമായ ഉൽപാദകരും വിതരണക്കാരും എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷനോ ലൈസന്‍സോ എടുത്തിരിക്കണം.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ ലൈസന്‍സോ ഉണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അതോറിറ്റി നിർദേശം നല്‍കി. പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനായി വിതരണക്കാര്‍ ഉപയോഗിക്കുന്ന ചില്ലറുകള്‍ (പാല്‍ തണുപ്പിക്കുന്ന യന്ത്രങ്ങള്‍) കൃത്യമായ താപനിലയിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഇടയ്ക്കിടെ പരിശോധിക്കണം. ലൈസന്‍സില്ലാത്ത ചെറുകിട പാല്‍ വിതരണക്കാരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങള്‍ പ്രത്യേകം രജിസ്‌ട്രേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കണമെന്നും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
The Food Safety and Standards Authority of India (FSSAI) has made it mandatory for milk producers and vendors, including those selling door-to-door in rural areas, to obtain a license to curb milk adulteration [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."