വോട്ടർപട്ടിക പരിഷ്‌കരണം പൂർത്തിയായി; പുതുതായി എത്തിയത് 1,58,212 പേർ; വോട്ടർമാരുടെ എണ്ണം ഇനിയും ഉയർന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനു ശേഷം 1,58,212 പേർ കൂടി വോട്ടർപട്ടികയിൽ ഇടംപിടിച്ചു. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആയി ഉയർന്നു.
കഴിഞ്ഞ മാസം എസ്.ഐ.ആർ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ 2,69,53,644 ആണ് പട്ടികയിലുണ്ടായിരുന്നത്. ശേഷം അപേക്ഷ നൽകിയവരെ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക പരിഷ്‌കരിച്ചത്.
ഇപ്പോൾ വോട്ടർപട്ടികയിൽ 2,70,57,814 ജനറൽ വോട്ടർമാരും 54,042 സർവിസ് വോട്ടർമാരുമാണുള്ളത്. പുതിയതായി ഉൾപ്പെട്ടവർക്ക് എസ്.ഐ.ആർ വെയിറ്റേജ് ഉണ്ടാകില്ല. ഇവരെ അനുബന്ധ പട്ടികയിലാണ് ഉൾപ്പെടുത്തുക.
ഇനി ഫോം 6 പ്രകാരം അപേക്ഷിച്ച 62,401 പേരുടെയും 11,208 പ്രവാസികളുടെയും അപേക്ഷ വിവിധ ജില്ലകളിൽ ഇന്നലെ വരെ പരിഗണിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടായിരിക്കും. അതിനാൽ വോട്ടർമാരുടെ എണ്ണം ഇനിയും ഉയരും.
2025 ഒക്ടോബറിൽ എസ്.ഐ.ആർ നടപടികൾ ആരംഭിക്കുമ്പോൾ 2.78 കോടി വോട്ടർമാരാണ് സംസ്ഥാനത്തുണ്ടായിരുന്നത്.
Kerala's voter list has been updated, adding 1,58,212 new voters, bringing the total to 2,71,11,856. The revision follows the Special Intensive Revision (SIR) final list published last month, which had 2,69,53,644 voters. The updated list includes applicants who submitted their forms after the initial publication ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."