HOME
DETAILS

ഭരണഘടനാ ലംഘനം, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ഇസ്‌ലാമിക പിൻതുടർച്ചാവകാശ നിയമത്തിനെതിരായ ഹരജിയെ എതിർത്ത് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

  
March 14, 2026 | 3:58 AM

 muslim board slams petition seeking scrapping of islamic inheritance laws

ന്യൂഡല്‍ഹി: ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയെ വിമര്‍ശിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ഹരജി ദുരുദ്ദേശ്യപരമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ബോര്‍ഡ് വ്യക്തമാക്കി. നയാ നരി ഫൗണ്ടേഷന്‍ നല്‍കിയ ഹരജി, ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വിവേചനം കാണിക്കുന്നുവെന്ന് തെറ്റായി അവകാശപ്പെടുന്നതാണെന്ന് ബോര്‍ഡ് വക്താവ് എസ്.ക്യു.ആര്‍ ഇല്യാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹരജിയിലെ ആവശ്യങ്ങള്‍ മതവിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന് വിരുദ്ധമാണ്. വ്യക്തിനിയമങ്ങള്‍ ഭരണഘടനാപരമായ പരിശോധനയ്ക്ക് വിധേയമല്ലെന്ന് വ്യക്തമാക്കുന്ന ബോംബെ ഹൈക്കോടതിയുടെ 'സ്റ്റേറ്റ് ഓഫ് ബോംബെ വേഴ്‌സസ് നരസു അപ്പ മാലി' വിധിന്യായവും അദ്ദേഹം ഇതിന് ആധാരമായി ഉദ്ധരിച്ചു.

ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ ഒഴിവാക്കാനാവാത്ത മതപരമായ ആചാരമല്ലെന്ന വാദങ്ങളും അദ്ദേഹം തള്ളി. ഇസ്‌ലാമിക കുടുംബ നിയമങ്ങള്‍ ഖുര്‍ആനില്‍ നിന്നും പ്രവാചകചര്യയില്‍ (സുന്നത്ത്) നിന്നും ഉരുത്തിരിഞ്ഞതാണെന്നും അതിനാല്‍ മുസ്‌ലിംകള്‍ക്ക് അത് പിന്തുടരല്‍ നിര്‍ബന്ധമാണെന്നും ഇല്യാസ് വ്യക്തമാക്കി. വിഷയം ഏകീകൃത സിവില്‍കോഡിലൂടെ പരിഹരിക്കാമെന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തെയും ബോര്‍ഡ് ചോദ്യംചെയ്തു. നിർദേശക തത്വങ്ങള്‍ക്കു കീഴില്‍ പറയുന്ന ഭരണഘടനയുടെ 44ാം അനുച്ഛേദം ഒരു മാർഗനിർദേശക വ്യവസ്ഥ മാത്രമാണ്. മുസ്‌ലിംകളുടെ സമ്മതമില്ലാതെ അത് അടിച്ചേല്‍പ്പിക്കാനാവില്ല. ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന ഈ ഹരജി സുപ്രിംകോടതി തള്ളണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.

The All India Muslim Personal Law Board condemns a petition in the Supreme Court seeking to scrap Islamic inheritance laws, calling it "mala fide" and a violation of constitutional rights. The board claims the petition falsely alleges Muslim women's rights are discriminated against [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞു; ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അയൽവാസി മരിച്ചു

Kerala
  •  2 hours ago
No Image

ശബരിമലയിൽ സർക്കാരിന്റെ 'യു ടേൺ'; നവോത്ഥാന നായക പരിവേഷം വിനയായെന്ന് സി.പി.എം വിലയിരുത്തൽ; ലക്ഷ്യം ഭരണത്തുടർച്ച

Kerala
  •  2 hours ago
No Image

കെ. സുധാകരന്റേത് സമ്മർദതന്ത്രം; വെട്ടിലായി കോൺഗ്രസ് നേതൃത്വം

Kerala
  •  2 hours ago
No Image

ഗൗരിയമ്മയുടെ വഴിയിൽ സുധാകരനും? പുതിയ പാർട്ടി രൂപീകരിക്കുന്നു; ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ നീക്കം

Kerala
  •  2 hours ago
No Image

ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് ബോംബാക്രമണം; ആഗോള എണ്ണവിപണിയിൽ ഇന്ധനവില വർധിക്കാൻ സാധ്യത

International
  •  2 hours ago
No Image

'മൃതദേഹം 35 കഷണങ്ങളായി കണ്ടെത്തും'; മൊണാലിസയുടെ വിവാഹത്തെ ലൗ ജിഹാദെന്ന് വിശേഷിപ്പിച്ച് സാധ്വി പ്രാചി

latest
  •  2 hours ago
No Image

പാചകവാതക ബുക്കിങ്ങുകൾ 60 ലക്ഷത്തിൽ നിന്ന് 80 ലക്ഷത്തിലേക്ക് ഉയർന്നു; പ്രതിസന്ധി തീർക്കാൻ മണ്ണെണ്ണ വിഹിതം വർധിപ്പിച്ച് കേന്ദ്രം;

National
  •  2 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക്; തീയതി പ്രഖ്യാപനം ഉടൻ

Kerala
  •  2 hours ago
No Image

എസ്.എസ്.എൽ.സി ഹിന്ദി: ആശ്വാസമായി ചോദ്യപേപ്പർ; ശരാശരിക്കാരെയും മുൻനിരക്കാരെയും ഒരുപോലെ പരിഗണിച്ച ചോദ്യങ്ങൾ

latest
  •  3 hours ago
No Image

പാചകവാതക വിതരണം നിലച്ചു; സംസ്ഥാനത്തെ 50 ശതമാനം ഹോട്ടലുകളും പൂട്ടി

Kerala
  •  3 hours ago