ശബരിമല യുവതീപ്രവേശനം: വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കും; ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് പണ്ഡിതർ; മന്ത്രി വി.എൻ. വാസവൻ
കോട്ടയം: ശബരിമല യുവതീപ്രവേശനത്തിൽ വിശ്വാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ആ വിഷയത്തിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
യുവതീപ്രവേശം സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം പാർട്ടി നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ശബരിമല യുവതീപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഇന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാകും ഇരുവിഭാഗവും കോടതിയെ അറിയിക്കുക എന്നാണ് സൂചന.
കേസിലെ എല്ലാ കക്ഷികളും സത്യവാങ്മൂലം സമർപ്പിക്കേണ്ട അവസാന ദിവസമാണ് ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് അടുത്ത മാസം ഏഴ് മുതൽ കേസിൽ വിശദമായ വാദം കേൾക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വിശ്വാസികളുടെ പ്രതിഷേധം തണുപ്പിക്കാനും അവരെ ഒപ്പം നിർത്താനുമായിരിക്കും സർക്കാരിന്റെ നീക്കം. 2018-ലെ വിധിക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഇപ്പോൾ ഈ 'മലക്കംമറിച്ചിൽ' നടത്തുന്നത്.
Kerala Minister VN Vasavan has assured that the government will protect the interests of devotees regarding the Sabarimala women's entry issue, stating that experts and social reformers should have the final say on traditional matters [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."