കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; 4 മിസൈലുകളും 20 ഡ്രോണുകളും തകർത്തു
കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ കുവൈത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തെ തകർത്ത് പ്രതിരോധ സേന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ നാല് ബാലിസ്റ്റിക് മിസൈലുകളും 20 ഡ്രോണുകളുമാണ് കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം തകർത്തത്.
പ്രതിരോധം ശക്തമാക്കി സായുധ സേന
കുവൈത്ത് വ്യോമാതിർത്തിയിൽ ആകെ 23 ഡ്രോണുകളാണ് കണ്ടെത്തിയത്. ഇതിൽ 20 എണ്ണവും ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. ബാക്കിയുള്ള മൂന്ന് ഡ്രോണുകൾ ജനവാസമില്ലാത്ത മേഖലകളിൽ വീണതായും നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയത്തിലെ വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ-ഉതൈബി പ്രസ്താവനയിൽ വ്യക്തമാക്കി. ശത്രുതാപരമായ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കാനും തടയാനും കുവൈത്ത് സേനയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സായുധ സേന പൂർണ്ണ സജ്ജമാണെന്ന് മന്ത്രാലയം ആവർത്തിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഏതൊരു ഭീഷണിയെയും നേരിടാൻ ഉയർന്ന ജാഗ്രതയാണ് പുലർത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും അതിർത്തികളിലും സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
kuwait air defense forces successfully intercepted 4 missiles and 20 drones launched from iran preventing major damage. authorities confirmed heightened security as regional tensions continue to escalate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."