കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നറിയില്ല, ജനങ്ങളെ കണ്ടപ്പോള്‍ വിജയം ഉറപ്പിച്ചു; ജി സുധാകരന്‍
ആലപ്പുഴ: അമ്പലപ്പുഴ സീറ്റില്‍ കോണ്‍ഗ്രസ് പിന്തുണ ലഭിക്കുമോ എന്നറിയില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍. ജയിക്കാനാണ് മത്സരിക്കുന്നതെന്നും, ജനങ്ങളെ കണ്ടുകഴിഞ്ഞപ്പോള്‍ വിജയം ഉറപ്പിച്ചെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണക്കുമോ എന്ന് കോണ്‍ഗ്രസിന്റെ ഓഫീസില്‍ പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന്റെ കാര്യം യുഡിഎഫ് തീരുമാനിക്കും. അവര്‍ എന്തായാലും ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. അതുമാത്രമാണ് എനിക്ക് അറിയുന്നത്. നിര്‍ത്തുമോ ഇല്ലയോ എന്നതൊന്നും എനിക്കറിയില്ല,' , സുധാകരന്‍ പറഞ്ഞു.
സിപിഎമ്മുമായി ഉണ്ടായ അസ്വാരാസ്യങ്ങള്‍ക്ക് പിന്നാലെ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലത്തിലും പ്രസംഗിക്കാന്‍ പോകില്ലെന്നും ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട്, അത് വളരാന്‍ പാടില്ല. അവരെ ഉപയോഗിച്ച് തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്.
അതേസമയം അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ നിർത്തേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. സിറ്റിങ് എം.എൽ.എ എച്ച് സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് താൽപര്യമില്ലെങ്കിലും കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് സുധാകരനെ പിന്തുണക്കുന്നതിൽ താൽപര്യമുണ്ട്. ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
അമ്പലപ്പുഴയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11,125 വോട്ടുകൾക്കാണ് എച്ച്. സലാം കോൺഗ്രസിലെ എം.ലിജുവിനെ തോൽപിച്ചത്. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ ലിജുവിന്റെ സ്ഥാനാർഥിത്വം പ്രതിസന്ധിയിലായി. അതേസമയം വെള്ളാപ്പള്ളി നടേശനുമായും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും ജി.സുധാകരൻ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
senior cpm leader g. sudhakaran said he is not sure whether he will get congress support in the ambalappuzha seat. he added that he is contesting to win and is confident of victory after meeting the people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."