ഹോർമുസ് തുറക്കാതെ രക്ഷയില്ല; എണ്ണവില കുതിക്കുന്നു; അങ്കലാപ്പിൽ ലോകരാഷ്ട്രങ്ങൾ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ വീണ്ടും എണ്ണവില കൂടി. ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 114 ഡോളറായി ഉയർന്നു. കഴിഞ്ഞയാഴ്ച്ച 119.5 ഡോളറിലെത്തിയ എണ്ണവില പിന്നീട് 100 ഡോളറിന് താഴെയായിരുന്നു. പിന്നാലെയാണ് വീണ്ടും കുതിച്ചുയർന്ന് 114ലേക്ക് എത്തിയത്.
ഇറാനും ഖത്തറും അതിര് പങ്കിടുന്ന ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക പാടമായ സൗത്ത് പാർസിൽ ഇസ്രായേൽ നടത്തിയ ആക്രമണവും, തിരിച്ചടിയായി ഖത്തറിലെ റാസ് ലഫാൻ വാതക പ്ലാന്റിലും മറ്റ് ഗൾഫ് രാജ്യങ്ങളിലെ എണ്ണ, പ്രകൃതി വാതക കേന്ദ്രങ്ങളിലും ഇറാൻ നടത്തിയ പ്രത്യാക്രമണവുമാണ് എണ്ണവിലയിലെ കുതിപ്പിന് കാരണം. എണ്ണയോടൊപ്പം പ്രകൃതി വാതക വിലയും കുതിച്ചുയർന്നു. ബ്രിട്ടനിലും യൂറോപ്പിലും പ്രകൃതി വാതക വില കുതിച്ചുയർന്നു. യൂറോപ്പിൽ 25 ശതമാനവും ബ്രിട്ടനിൽ 20 ശതമാനവുമാണ് വില ഉയർന്നത്.
എണ്ണവില ക്രമാതീതമായി ഉയർന്നാൽ അത് നിത്യജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചപ്പോൾ എണ്ണ വില 100 ഡോളറിന് മുകളിലേക്ക് ഉയരുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് 150 ഡോളറിനും, 200 ഡോളറിനും മുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള എണ്ണക്കടത്തിൽ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് പൂർണമായും അടഞ്ഞാൽ ഇതിനുള്ള സാധ്യത വിദൂരമല്ല.
എണ്ണ വില കുതിച്ചുയരുന്നത് ലോക രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇതിനോടകം അടിയന്തര ശേഖരത്തിൽനിന്ന് 40 കോടി ബാരൽ എണ്ണ പുറത്തെടുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
war in West Asia intensifies, oil prices have risen again. Globally, the price of Brent crude oil has increased to $114 per barrel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."