വടകരയിൽ ഉണ്ടായതുപോലുള്ള പ്രശ്നങ്ങൾ ആവർത്തിക്കാതിരുന്നാൽ എല്ലാവർക്കും നല്ലത്; 'കാഫിർ' പ്രയോഗത്തിന് പേരാവൂരിലും മറുപടി; എതിരാളികൾക്ക് മുന്നറിയിപ്പുമായി ഷാഫി പറമ്പിൽ
ഇരിട്ടി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന് ഉജ്ജ്വല സ്വീകരണം. കെ.പി.സി.സി അധ്യക്ഷൻ എന്ന നിലയിലുള്ള തിരക്കുകൾ കാരണം വൈകിയെത്തിയ സണ്ണി ജോസഫിനെ വരവേൽക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്.
പയഞ്ചേരി മുക്കിൽ നിന്ന് ആരംഭിച്ച റോഡ്ഷോ ഇരിട്ടി നഗരത്തെ ഇളക്കിമറിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റും ഷാഫി പറമ്പിൽ എം.പി.യും സണ്ണി ജോസഫിനൊപ്പം വോട്ടർമാരെ അഭിവാദ്യം ചെയ്തത് പ്രവർത്തകർക്ക് ഇരട്ടി ആവേശമായി. നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നീങ്ങിയ റാലി ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിലാണ് സമാപിച്ചത്.
റോഡ്ഷോയ്ക്ക് ശേഷം നടന്ന യു.ഡി.എഫ് കൺവെൻഷൻ ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. പേരാവൂരിൽ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രസംഗത്തിനിടെ വടകരയിലെ വിവാദമായ 'കാഫിർ' പ്രയോഗത്തെ പരോക്ഷമായി പരാമർശിച്ച ഷാഫി, രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി. "വടകരയിൽ ഉണ്ടായതുപോലുള്ള പ്രശ്നങ്ങൾ ഇവിടെ ആവർത്തിക്കാതിരുന്നാൽ എല്ലാവർക്കും നല്ലത്. അവിടെ എന്താണ് ഉണ്ടായതെന്ന് ജനങ്ങൾക്കറിയാം, അതിന്റെ ഫലമാണ് വടകരയിൽ കണ്ടത്." - ഷാഫി പറമ്പിൽ പറഞ്ഞു.
UDF candidate Sunny Joseph, KPCC president, received a warm welcome from hundreds of party workers upon arrival in his constituency, amidst the election buzz [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."