കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും കടമെടുക്കാൻ ഒരുങ്ങി കേരള സർക്കാർ. 3700 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. ഇതോടെ നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 49,547 കോടി രൂപയായി ഉയരും.
പ്രതിമാസം നികുതി വരുമാനത്തിന് പുറമേ 2000 കോടി രൂപയോളം സർക്കാരിന് ആവശ്യമായി വരുന്നുണ്ട്. ഈ തുക കണ്ടെത്താനാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്.
സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വലിയ ചിലവുകളാണ് സർക്കാരിന് മുന്നിലുള്ളത്. കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കൽ, മറ്റ് വിവിധ ബില്ലുകൾ മാറി നൽകൽ എന്നിവയ്ക്കായി വലിയൊരു തുക ആവശ്യമാണ്. ഇതിനുപുറമെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതെ വിതരണം ചെയ്യേണ്ടതുണ്ട്. ഇതാണ് വീണ്ടും കടമെടുക്കാൻ സർക്കാരിനെ നിർബന്ധിതരാക്കുന്നത്.
അതേസമയം, കിഫ്ബിയും പെൻഷൻ കമ്പനിയും വഴി ബജറ്റിന് പുറമെ വായ്പയെടുത്തു എന്ന കാരണത്താൽ കേന്ദ്ര സർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധി നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പുതിയ വായ്പയ്ക്കുള്ള നീക്കം.
The Kerala government is set to borrow an additional ₹3700 crore, pushing the state's total debt burden to ₹49,547 crore in the current financial year. The move aims to bridge the monthly revenue gap of ₹2000 crore, exacerbating concerns about the state's financial health ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."