HOME
DETAILS

ഇസ്റാഈലിലെ അതീവ സുരക്ഷാ മേഖലകളിൽ ഇറാന്റെ മിസൈൽ ആക്രമണം; കനത്ത നാശനഷ്ടം, നിരവധി പേർക്ക് പരുക്ക്

  
March 22, 2026 | 12:52 AM

 iran launches deadly missile attack on israels high-security zones

ജറൂസലേം: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്റാഈലിലെ അതീവ സുരക്ഷാ മേഖലകളെ ലക്ഷ്യമാക്കി ഇറാന്റെ മിസൈൽ ആക്രമണം. ദിമോണ, അരാദ് എന്നീ നഗരങ്ങളിലാണ് മിസൈലുകൾ പതിച്ചത്. മൂന്നാഴ്ച പിന്നിട്ട യുദ്ധത്തിലെ ഏറ്റവും മാരകമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അത്യാധുനിക 'ടു-സ്റ്റേജ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ' ഉപയോ​ഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ, ഗുരുതരമായി പരിക്കേറ്റ പത്തോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇറാന്റെ മിസൈലുകളെ തടയുന്നതിൽ ഇസ്റാഈൽ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടതായി സൈന്യം ഔദ്യോഗികമായി സമ്മതിച്ചു. ഇറാന്റെ മിസൈൽ ശേഷി പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് ഇസ്റാഈൽ സൈനിക മേധാവി ജനറൽ ഇയാൽ സാമിർ വ്യക്തമാക്കി. ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചത് ഇസ്റാഈലിന് വലിയ തിരിച്ചടിയായി.

അതേസമയം, നേരത്തെ തങ്ങളുടെ ആണവ നിലയങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഇപ്പോൾ തിരിച്ചടിച്ചിരിക്കുന്നത്. എന്നാൽ ആക്രമണം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നും ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി.

അതേസമയം, മേഖലയിലെ സംഘർഷം ആഗോള തലത്തിൽ ആശങ്ക പടർത്തുകയാണ്. പ്രശ്നപരിഹാരത്തിനായി അമേരിക്ക നീക്കങ്ങൾ ആരംഭിച്ചതായി സൂചനയുണ്ട്. സമാധാന ചർച്ചകൾക്ക് പ്രസിഡന്റ് ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചതായി വൈറ്റ് ഹൗസിലെ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Iran's missile attack on Israel's Dimona and Arad cities has put West Asia on high alert, marking the most severe escalation in the three-week-long conflict. The attack has sparked panic, with civilians rushing to shelters as Israel's air defense systems face a significant challenge ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴയെ തുടര്‍ന്ന് ബൗഷര്‍-അമിറാത്ത് പാത താല്‍ക്കാലികമായി അടച്ചു

oman
  •  8 hours ago
No Image

ഒമാനില്‍ വെള്ളപ്പൊക്ക ദുരന്തം; രണ്ട് പേര്‍ മരിച്ചു

oman
  •  8 hours ago
No Image

അനധികൃത സ്വത്ത് സമ്പാദനം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവ്

Kerala
  •  9 hours ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി എംഎൽഎക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

കുറഞ്ഞത് 15 സീറ്റുകൾ എൻഡിഎ നേടും; കേരളത്തിൽ യാത്ഥാർത്ഥ വികസനം വരണം; ബിജെപി സ്ഥാനർത്ഥി ആർ ശ്രീലേഖ

Kerala
  •  10 hours ago
No Image

'ത്യാഗത്തിന്റെ പ്രതീകങ്ങൾ'; മാതൃദിനത്തിൽ രക്തസാക്ഷികളുടെ അമ്മമാർക്ക് ആദരവുമായി യുഎഇ ഭരണാധികാരികൾ

uae
  •  10 hours ago
No Image

ഫണ്ട് തിരിമറി കേസ്; മലയാളിയായ യു.എസ്‌ ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തി

International
  •  10 hours ago
No Image

മോദി രാജ്യത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ; ബിജെപി വിശ്വാസവഞ്ചകരുടെ പാർട്ടി; മമത ബാനർജി

National
  •  11 hours ago
No Image

ഇസ്റാഈലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം വ്യക്തമല്ല

Kerala
  •  11 hours ago
No Image

മറ്റൊരു ടീമിനുമില്ലാത്ത ചരിത്രനേട്ടവുമായാണ് പഞ്ചാബിന്റെ വരവ്; രണ്ടും കൽപ്പിച്ച് അയ്യർപട!

Cricket
  •  11 hours ago