ഫണ്ട് തിരിമറി കേസ്; മലയാളിയായ യു.എസ് ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തി
ഹൂസ്റ്റൺ: ഫണ്ട് തിരിമറി കേസിൽ മലയാളിയായ യു.എസ് ജഡ്ജി കുറ്റക്കാരൻ. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ കെ.പി ജോർജാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പൊലിസ് ജോർജിനെ വിലങ്ങ് അണിയിച്ചുകൊണ്ട് കോടതി മുറിയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നാലെ 20,000 ഡോളർ ബോണ്ടിൽ ജോർജിനെ വിട്ടയച്ചു. ജൂൺ 16നാണ് കേസിൽ ശിക്ഷ വിധി പറയുന്നത്. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് ജോർജ് കുറ്റക്കാരനാണെന്നുള്ള വിധി വന്നത്.
ടെക്സസ് നിയമപ്രകാരം മൂനാം ഡിഗ്രി കുറ്റകൃത്യമായ ജോർജിന്റെ ശിക്ഷയിൽ രണ്ട് മുതൽ പത്തു വർഷം വരെ തടവും പതിനായിരം യുഎസ് ഡോളർ പിഴയും ലഭിക്കാനാണ് സാധ്യത. കുറ്റക്കാരനാണെന്ന് നിയമപ്രകാരം കണ്ടെത്തിയാൽ ജോർജിനെ സ്ഥാനത്തു നിന്നും നീക്കം ചെയ്യും.
പ്രചാരണ ഫണ്ട് വ്യക്തിഗത ചെലവുകൾക്കായി ദുരൂപയോഗം ചെയ്തുവെന്നാണ് ജോർജിനെതിരെയുള്ള ആരോപണം. പ്രചാരണ അക്കൗണ്ടിൽ നിന്നും 46,000 ഡോളറിൽ കൂടുതൽ തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ നടത്തിയെന്നും വീടിന്റെ ഡൌൺ പെയ്‌മെന്റ് അടക്കമുള്ള വ്യക്തിഗത ചെലവുകൾക്ക് വേണ്ടി പണം ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. സാമ്പത്തിക രേഖകളും സാക്ഷി മൊഴികളും പ്രോസിക്യൂട്ടർമാർ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."