മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; പത്ത് മരണം, 31 പേർക്ക് പരുക്ക്
ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമായിരുന്നു സംഭവം. യാത്രക്കാരുമായി പോയ ബസും പിക്കപ്പ് വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പത്ത് പേർ മരിച്ചു, 31 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പരിപാടി കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്.
ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന എട്ടു യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം, അപകടത്തിൽ പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലും സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
അതേസമയം, സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹൻ യാദവ് ഇരകൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും, ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സഹായം നൽകും. കൂടാതെ, പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മോഹൻ യാദവ് വ്യക്തമാക്കി.
പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ജബൽപൂരിൽ നിന്നും പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ ഛിന്ദ്‌വാരയിലേക്ക് അയക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഛിന്ദ്‌വാര നഗരത്തിലെ പൊലിസ് ഗ്രൗണ്ടിൽ നടന്ന 105 വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ട സംഘം.
A tragic accident occurred near Simaria on Nagpur Road in Chhindwara, Madhya Pradesh, when a bus carrying passengers collided head-on with a pickup van on Thursday evening. Ten people lost their lives, and 31 were injured. The bus was returning from an event attended by Madhya Pradesh Chief Minister Mohan Yadav.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."