സഊദിയിൽ നിയമലംഘകർക്കെതിരേ കർശന നടപടി; ഒരാഴ്ചക്കിടെ പിടിയിലായത് 11,967 പേർ
റിയാദ്: സഊദി അറേബ്യയിൽ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 11,967 പേർ പിടിയിൽ. ഒരാഴ്ചക്കിടെ വിവിധ സർക്കാർ ഏജൻസികൾ വഴി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. ഇതിൽ താമസ നിയമലംഘനത്തിന് 7,650 പേരും, അതിർത്തി സുരക്ഷാ ലംഘനത്തിന് 2,952 പേരും, തൊഴിൽ നിയമലംഘനത്തിന് 1,365 പേരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 1,140 പേരിൽ 71 ശതമാനവും എത്യോപ്യക്കാരാണ്. 26 ശതമാനം യമനികളും ബാക്കി 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്.
അയൽരാജ്യങ്ങളിലേക്ക് അതിർത്തി കടക്കാൻ ശ്രമിച്ച 42 പേരെയും നിയമലംഘകർക്ക് യാത്രാസൗകര്യവും താമസവും നൽകിയ 17 പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. നിയമലംഘകർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറ്റക്കാർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം റിയാൽ വരെ പിഴ എന്നിവ ലഭിച്ചേക്കാം.
കൂടാതെ കടത്താൻ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
"Saudi authorities arrested 11,967 individuals in a single week for residency, labor, and border security violations. The Ministry of Interior warned of strict penalties, including 15 years in prison and heavy fines for facilitating illegal entry."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."