മധ്യേഷ്യയിൽ സമാധാന നീക്കം; സഊദി, തുർക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ നാളെ ഇസ്ലാമാബാദിൽ ഒത്തുചേരുന്നു
റിയാദ്: മധ്യേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി പാകിസ്ഥാന്റെ നേതൃത്വത്തിൽ നടക്കുന്ന നിർണായക ചതുർരാഷ്ട്ര ചർച്ചകൾക്ക് നാളെ (മാർച്ച് 29) തുടക്കമാകും. സഊദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഒത്തുചേരുന്നത്. തുർക്കിയിൽ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച, സാങ്കേതിക കാരണങ്ങളാലാണ് ഇസ്ലാമാബാദിലേക്ക് മാറ്റിയത്.
ഞായർ, തിങ്കൾ (മാർച്ച് 29, 30) ദിവസങ്ങളിലായാണ് കൂടിക്കാഴ്ച നടക്കുക. സ്ഥിരമായി സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ചയാവും. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സന്ദേശങ്ങൾ കൈമാറുന്നതിൽ പാകിസ്ഥാൻ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോൺ സംഭാഷണം നടത്തിയതായും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇറാനുമായുള്ള ചർച്ചകൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാവില്ലെന്നും ഇഷാഖ് ദാർ വ്യക്തമാക്കി.
"Pakistan hosts a crucial four-nation meeting in Islamabad with foreign ministers from Saudi Arabia, Turkiye, and Egypt to resolve Middle East conflicts. The two-day summit aims to restore regional peace and follows high-level diplomacy between Pakistan and Iran."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."