ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. ട്രംപിന്റെ പ്രസ്താവന നിരാശാജനകവും അസഭ്യവുമാണെന്ന് ഇറാൻ മുൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് വിമർശിച്ചു. ഏതൊരു സാഹചര്യത്തിലും ഇറാൻ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Iran will defend itself, but heed this warning for your own good:
— Javad Zarif (@JZarif) April 6, 2026
This aggression began with a war crime: targeting & murdering 170 schoolchildren.
Yesterday, in desperate and vulgar outburst, Trump openly threatened further war crimes.
Complicity = int'l criminal responsibility. https://t.co/tRXnGXyck2
സോഷ്യൽ മീഡിയയിലൂടെയായിരുന്നു സരിഫിന്റെ പ്രതികരണം. "നിങ്ങളുടെ സ്വന്തം നന്മയ്ക്കായി ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക. 170 സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയ മിനാബ് സ്കൂൾ ആക്രമണം ഒരു യുദ്ധക്കുറ്റമായിരുന്നു. ഇപ്പോൾ കൂടുതൽ യുദ്ധക്കുറ്റങ്ങൾ നടത്തുമെന്ന് ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഇതിൽ പങ്കാളികളാകുന്നവർ അന്താരാഷ്ട്ര ക്രിമിനൽ ഉത്തരവാദിത്തം നേരിടേണ്ടി വരും," സരിഫ് കുറിച്ചു.
യുദ്ധക്കളമായി മാറിയ മേഖലയിലെ പ്രധാന സംഭവങ്ങൾ:
ട്രംപിന്റെ അന്ത്യശാസനം:
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ ഉടൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്കും പാലങ്ങൾക്കും നേരെ കനത്ത ആക്രമണം ഉണ്ടാകുമെന്നും ട്രംപ് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
ഇസ്റാഈലിൽ മിസൈൽ വർഷം:
ഇസ്റാഈലിലെ ഹൈഫയിലുള്ള ഒരു പാർപ്പിട സമുച്ചയത്തിൽ ഇറാനിയൻ മിസൈൽ പതിച്ചു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.
ഇറാനിൽ കനത്ത നാശനഷ്ടം: ഇറാനിലെ 12 നഗരങ്ങളിലെങ്കിലും യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം നടന്നു. ടെഹ്‌റാനിലെ ബഹറെസ്ഥാൻ കൗണ്ടിയിൽ മാത്രം 13 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."