HOME
DETAILS

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

  
April 11, 2026 | 6:29 PM

snakebite victim 13 kept submerged in ganges for 12 hours on sorcerers advice parents recover sons lifeless body

അമ്രോഹ: അന്ധവിശ്വാസം കാരണം മാതാപിതാക്കൾക്ക് നഷ്ടമായത് സ്വന്തം മകന്റെ ജീവൻ. പാമ്പു കടിയേറ്റ പതിമൂന്നുകാരനെ ശാസ്ത്രീയമായ ചികിത്സ നൽകുന്നതിന് പകരം മന്ത്രവാദിയുടെ നിർദേശപ്രകാരം 12 മണിക്കൂറാണ് ഗംഗാ നദിയിൽ രക്ഷിതാക്കൾ മുക്കി വെച്ചത്. ഉത്തർപ്രദേശിലെ അമ്രോഹയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ചികിത്സ വൈകിയതിനെത്തുടർന്ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

പാമ്പു കടിയേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം വീട്ടുകാർ സമീപത്തെ മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. ഗംഗാ നദിയിൽ മുക്കി നിർത്തിയാൽ വിഷം ഇറങ്ങുമെന്നും കുട്ടി സുഖപ്പെടുമെന്നുമായിരുന്നു മന്ത്രവാദിയുടെ വിചിത്രമായ നിർദേശം. മുളവടികൾ കൊണ്ട് നിർമ്മിച്ച പാത്തിയിൽ കെട്ടിയിട്ട നിലയിലാണ് കുട്ടിയെ 12 മണിക്കൂറോളം നദിയിലെ തണുത്ത വെള്ളത്തിൽ മുക്കി നിർത്തിയത്. മണിക്കൂറുകൾക്ക് ശേഷം കുട്ടി അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ, മൃതദേഹം തിരികെ ഗംഗാ നദിയിൽ തന്നെ ഒഴുക്കാൻ വീട്ടുകാർ ശ്രമിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ കയറിൽ കെട്ടി നദിയിൽ താഴ്ത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങൾ ഒരു പിഞ്ചു ജീവൻ കവർന്നത് ഞെട്ടിക്കുന്നതാണ്  ദൃക്‌സാക്ഷികൾ പ്രതികരിച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രവാദിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

 

 

In a tragic incident in Amroha, Uttar Pradesh, a 13-year-old boy died after his parents, following a sorcerer's advice, kept him submerged in the Ganges river for 12 hours to "cure" a snakebite.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  10 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  10 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  10 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  10 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  10 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  10 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  10 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  10 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  10 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  10 days ago