വിവാഹ വാഗ്ദാനം നൽകി പീഡനം: ഗർഭിണിയായതോടെ യുവതിയെ കൈവിട്ടു; 19-കാരനായ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 19-കാരൻ പൊലിസ് പിടിയിൽ. ചാത്തമംഗലം ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവിനെയാണ് കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. എൻജിനീയറിങ് വിദ്യാർഥിയായ പ്രതി, യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
യുവതിയുമായി പ്രണയത്തിലായിരുന്ന അഭിനവ്, വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള അപ്പാർട്ട്മെന്റിലും, പെരിങ്ങളത്തുള്ള സുഹൃത്തിന്റെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു.
യുവതി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിജീവിതയുടെ വീട്ടുകാർ അഭിനവിന്റെ വീട്ടിലെത്തി വിവാഹാലോചന നടത്തിയിരുന്നു. എന്നാൽ യുവാവും കുടുംബവും വിവാഹത്തിൽ നിന്ന് സന്ദർഭോചിതമായി പിന്മാറുകയും യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലിസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത കുന്ദമംഗലം പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
An engineering student was arrested in Kozhikode for allegedly raping a woman under the pretext of marriage. After the victim became pregnant, the 19-year-old and his family reportedly backed out of their promise to marry her. Following a formal complaint, the Kunnamangalam police took the youth into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."