HOME
DETAILS

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

  
Web Desk
May 06, 2026 | 9:55 AM

Donald Trump describes Iran war horrors to children

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തെ വീണ്ടും ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊച്ചു കുട്ടികളോടാണ് ഇത്തവണ ട്രംപ് തന്റെ പ്രവൃത്തികളെ ന്യായീകരിച്ചത്. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍ ഒരു കൂട്ടം സ്‌കൂള്‍ കുട്ടികളോടായിരുന്നു ട്രംപിന്റെ പ്രതികരണമെന്ന് Mirror.co.uk റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഇറാന്‍ നമ്മളെ കൊല്ലാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ' കുഞ്ഞുങ്ങളോട് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

വൈറ്റ് ഹൗസിലെ ഒരു കായിക പരിപാടിയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തുന്നത്. കുട്ടികളോടൊപ്പം രാജ്യത്തെ കായിക താരങ്ങളും സന്നിഹിതരായിരുന്നു.  അമേരിക്ക 250 ,  ലോകകപ്പ് ടിക്കറ്റ് കണക്കുകള്‍ എന്നിവ  ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടായിട്ടും അദ്ദേഹം യുദ്ധത്തെ കുറിച്ചാണ് സംസാരിച്ചത്. 

'ആണവായുധം കൈവശം വയ്ക്കാന്‍ ഇറാന്‍ നമ്മള്‍ അനുവദിക്കില്ല... നിങ്ങള്‍ വളരെ ചെറുപ്പമായിരിക്കാം... പക്ഷേ ആണവായുധം കൈവശം വെക്കാനോ ലോകത്തെ തന്നെ കുഴപ്പത്തിലാക്കാനോ ഒരു കൂട്ടം ഭ്രാന്തന്മാരെ നിങ്ങളും അനുവദിക്കില്ല.' ട്രംപ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന് ചുറ്റും വിദ്യാര്‍ഥികള്‍ നില്‍ക്കുന്ന ദൃശ്യങ്ങളും എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. പിന്നീട് തന്റെ പ്രസംഗത്തില്‍ഇറാനെതിരായ സൈനിക നടപടികളും ട്രംപ് വിശദീകരിച്ചു. 'അവരുടെ ആണവായുധം എടുക്കാന്‍ നമ്മള്‍ ഇറാനിലേക്ക് ഒരു യാത്ര പോകണം' ട്രംപ് പറഞ്ഞു.

'ഞങ്ങള്‍ ആ മനോഹരമായ B2 ബോംബര്‍ അയച്ചു. അവരുടെ ആണവ ശേഷി ഞങ്ങള്‍ തകര്‍ത്തു. അത് ഇല്ലാതാക്കി. ട്രംപ് കുട്ടികളോട് പറഞ്ഞു. ഇറാന്റെ ആണവ ശേഷി 'നശിപ്പിക്കപ്പെട്ടു' എന്നും യു.എസ് പ്രസിഡന്റ് കുട്ടികളോട് പറഞ്ഞു. ആക്രമണം വളരെ ഫലപ്രദമായിരുന്നു. എത്രത്തോളമെന്നാല്‍ ഇറാനിയന്‍ സേനയ്ക്ക് അത് കുഴിച്ചെടുക്കാന്‍ പോലും 'ആഴ്ചകള്‍' വേണ്ടിവരും-ട്രംപ് അവകാശപ്പെട്ടു.

'എന്നാല്‍ ഞങ്ങള്‍ അവരെ കുഴിക്കാന്‍ അനുവദിക്കില്ല. എല്ലായ്പ്പോഴും ഞങ്ങളുടെ ശ്രദ്ധ അവിടെയുണ്ട്. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അല്ലെങ്കില്‍ ഇതിനകം ആണവായുധമുള്ള ഒരു ഇറാന്‍ ഉണ്ടാകുമായിരുന്നു. ഒരുപക്ഷേ നമ്മളാരും ഇപ്പോള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല.'- കുറച്ചു കൂടി തീവ്രമായ ഭാഷയില്‍ ട്രംപ് പറഞ്ഞു. 

'എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാന്‍ കഴിയും. അമേരിക്കയുടെ ശ്രദ്ധ ഇല്ലായിരുന്നെങ്കില്‍ മിഡില്‍ ഈസ്റ്റ് തന്നെ ഇല്ലാതാകുമായിരുന്നു. ഇസ്‌റാഈല്‍ ഇല്ലാതാകുമായിരുന്നു. യൂറോപ്പ് ആയിരുന്നു അവരുടെ ആദ്യ ലക്ഷ്യം. പിന്നീട് നമ്മളിലേക്കായിരുന്നു അവര്‍ കേന്ദ്രീകരിക്കുക. കാരണം അവര്‍ മാനസിക രോഗികളാണ്.ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍  ഭ്രാന്തന്മാരെ ഞങ്ങള്‍ അനുവദിക്കില്ല. അത് സംഭവിക്കാന്‍ പോകുന്നില്ല,' ട്രംപ് തുടര്‍ന്നു. 


പരിപാടിയില്‍ കാബിനറ്റ് സെക്രട്ടറിമാരായ ലിന്‍ഡ മക്മഹോണ്‍, പീറ്റ് ഹെഗ്‌സെത്ത്, റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ എന്നിവരും ഉണ്ടായിരുന്നു.
ട്രംപിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കുട്ടികള്‍ക്കു മുന്നില്‍ നടത്തിയ വിഷലിപ്തമായ സംസാരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരു്‌നനത്. 

donald trump explains ongoing conflict with iran to children, claiming us intervention has prevented full-scale devastation and emphasizing two-week timeline for potential escalation.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  an hour ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  an hour ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  2 hours ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  2 hours ago
No Image

രാഹുൽ ഗാന്ധിയുടെ പി.എ ചമഞ്ഞ് രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളെ കബളിപ്പിച്ചു; ലക്ഷങ്ങളുടെ തട്ടിപ്പ്, ഒടുവിൽ വ്യാജ 'കനിഷ്ക് സിംഗ്' പിടിയിൽ

National
  •  2 hours ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞ വൈകും, തമിഴ്നാട്ടിൽ ടിവികെക്ക് തിരിച്ചടിയായി ​ഗവർണറുടെ നിലപാട്

National
  •  3 hours ago
No Image

യൂണിഫോം ഊരിവെച്ച് പുലർച്ചെ ബസ് സ്റ്റോപ്പിൽ കമ്മീഷണർ; മൂന്ന് മണിക്കൂറിനിടെ എത്തിയത് 40 പുരുഷന്മാർ! നടുക്കുന്ന അനുഭവവുമായി സുമതി ഐ.പി.എസ്

National
  •  3 hours ago
No Image

ഭക്ഷണം കഴിച്ച് ബില്ല് 5,900 രൂപ; ഡിസ്കൗണ്ട് ചോദിച്ചു, കിട്ടാതാതോടെ റസ്റ്റോറന്റ് അടിച്ചുതകർത്ത് ഗുണ്ടാസംഘം

National
  •  3 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്, നാളെ നാലിടത്ത് യെല്ലോ അലർട്

Kerala
  •  3 hours ago
No Image

ഗെയ്‌ലിനെ മറികടന്ന് സഞ്ജു സാംസൺ; കോഹ്‌ലിക്കും രാഹുലിനും ഒപ്പമുള്ള 'എലൈറ്റ്' പട്ടികയിൽ ഇനി മലയാളി താരവും

Cricket
  •  3 hours ago

No Image

തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയം; ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; കെ.കെ രമ

Kerala
  •  8 hours ago
No Image

തമിഴ്‌നാട്ടില്‍ ടി.വി.കെ- എ.ഐ.എ.ഡി.എം.കെ സഖ്യം?; പിന്തുണ ആവശ്യപ്പെട്ട് വിജയ് കത്തയച്ചതായി റിപ്പോര്‍ട്ട്, പളനിസ്വാമി സന്നദ്ധ അറിയിച്ചതായും സൂചന

International
  •  8 hours ago
No Image

ഹോര്‍മുസിന്റെ പരമാധികാരം ഇറാന്? മേഖലയില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍; കപ്പലുകള്‍ക്ക് ഇമെയില്‍ അനുമതി നിര്‍ബന്ധം 

International
  •  9 hours ago
No Image

'വെള്ളാപ്പള്ളി നടേശന്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചു പാര്‍ട്ടി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് അമ്പരപ്പുണ്ടാക്കി; യു പ്രതിഭ

Kerala
  •  9 hours ago