മക്ക-മദീന യാത്ര ഇനി അതിവേഗം; ഹജ്ജ് സീസണിൽ ഓരോ 25 മിനിറ്റിലും ട്രെയിൻ സർവിസ്
മദീന: 1447ാമത് ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ഹറമൈൻ അതിവേഗ റെയിൽവേ സജ്ജമായി. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഈ റെയിൽ ശൃംഖല, തീർഥാടകർക്ക് സഊദിയിൽ എത്തുന്നതുമുതൽ തിരിച്ചുപോകുന്നതുവരെ മികച്ച യാത്രാ സൗകര്യം ഉറപ്പാക്കും.
ഈ ഹജ്ജ് സീസണിൽ 5,300ലധികം സർവിസുകൾ നടത്തും. ഇതിനായി 2.21 ദശലക്ഷത്തിലധികം സീറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഒരു ട്രെയിനിൽ ഒരേസമയം 417 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. 35 ട്രെയിനുകൾ അടങ്ങുന്നതാണ് ഹറമൈൻ റെയിൽവേയുടെ ഈ വർഷത്തെ ഫ്ലീറ്റ്.
ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിക്കും. ഹജ്ജ് സീസണായതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ പ്രതിദിനം140ലധികം സർവിസുകൾ നടത്തുമെന്ന് സഊദി അറേബ്യ റെയിൽവേ വക്താവ് ഖാലിദ് അൽ ഫർഹാൻ അറിയിച്ചു. ഇതുപ്രകാരം ഓരോ 25 മുതൽ 30 മിനിറ്റിലും ട്രെയിനുകൾ എത്തുന്ന തരത്തിലാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. തീർഥാടകരുടെ എണ്ണത്തിലുണ്ടായ വർധനവ് കണക്കിലെടുത്ത് സുരക്ഷിത യാത്ര ഉറപ്പാക്കാൻ അതോറിറ്റി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയത്.
The Haramain High-Speed Railway prepares for the 1447 AH Hajj season with over 5,300 trips and 2.21 million seats to facilitate pilgrim movement between Makkah and Madinah at speeds of 300 km/h.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."