HOME
DETAILS

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

  
Web Desk
May 10, 2026 | 3:39 AM

kerala congress chief minister decision likely soon high command to announce after sonia gandhi consultation

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് വൈകാതെ അറിയാം. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതേ സമയം, സോണിയ ഗാന്ധിയുടെ നിലപാട് കൂടി തേടിയ ശേഷം മാത്രം അന്തിമ പ്രഖ്യാപനം മതിയെന്ന നിലപാടിലാണ് ദേശീയ നേതൃത്വമെന്നാണ് സൂചന. 
  
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വി.ഡി.സതീശന്‍, സണ്ണി ജോസഫ്, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നാണ് മൂന്നുപേരെയും അറിയിച്ചതെന്നാണ് വിവരം.  ഖാര്‍ഗെയും രാഹുലും ഇന്നു സോണിയയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നലത്തെ നിര്‍ണായക ചര്‍ച്ചകളില്‍ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല. ഘടകകക്ഷികളുമായും മുതിര്‍ന്ന നേതാക്കളുമായും ദേശീയ നേതൃത്വവും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പൂര്‍ണ തൃപ്തിയാണ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് മുന്നണിയിലെ ഘടകകക്ഷികളുമായി വിശദമായ ആശയവിനിമയം നടത്തണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും പൂര്‍ണമായി അംഗീകരിക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ നേതൃത്വത്തിന് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തെരുവിലേക്ക് എത്തരുതെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി. നേതാക്കള്‍ക്കായി അണികള്‍ നടത്തുന്ന പരസ്യ പ്രചാരണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും വിലയിരുത്തി. ഇത്തരം നീക്കങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെടുകയും ചെയ്തു. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചനയും നേതൃത്വം നല്‍കിയിട്ടുണ്ട്. 

ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കു ശേഷം  ഞായറാഴ്ച പുലര്‍ച്ചെ 1.15ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ സതീശനെ സ്വീകരിക്കാന്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ആലുവ ദേശത്തെ വീട്ടിലേക്കാണ് അദ്ദേഹം പോയത്.  ചെന്നിത്തല ഇന്നാണ് കേരളത്തിലേക്ക് മടങ്ങുക. കെ.സി.ഡല്‍ഹിയില്‍ തുടരാനാണ് സാധ്യത.

congress leadership is expected to announce the next kerala chief minister soon after consultations with sonia gandhi and senior party leaders including rahul gandhi, mallikarjun kharge, vd satheesan and ramesh chennithala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  5 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  5 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  5 days ago
No Image

ലക്ഷ്യം പുതുയുഗ കേരളം; സംസ്ഥാനത്തെ ലോകമാരിടൈം ഭൂപടത്തില്‍ എത്തിക്കും

Kerala
  •  5 days ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  5 days ago
No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  5 days ago
No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  5 days ago
No Image

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

Kerala
  •  5 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ്

Kerala
  •  5 days ago