HOME
DETAILS

മമതയുടെ കാലത്തെ അഴിമതി-സ്ത്രീപീഡന കേസുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് ബം​ഗാൾ സർക്കാർ; വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി സുവേന്ദു അധികാരി 

  
Web Desk
May 18, 2026 | 1:00 PM

bjp led bengal government formed a panel to investigate corruption and women safety cases during the trinamool period

ന്യൂഡൽഹി: പശ്ചിമ ബം​ഗാളിൽ മമത ബാനർജിയുടെ ഭരണകാലത്ത് നടന്ന കേസുകളിൽ പുനരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇതിനായി ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ രണ്ട് പാനലുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃണമൂൽ ഭരണകാലത്ത് നടന്നെന്ന് ആരോപിക്കപ്പെടുന്ന അഴിമതി കേസുകളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. 

വിരമിച്ച ജഡ്ജി ബിശ്വജിത് ബസുവാണ് സാമ്പത്തിക ക്രമക്കേടുകളും, അഴിമതി ആരോപണവും അന്വേഷിക്കുന്ന സമിതിയുടെ അധ്യക്ഷൻ. കുടാതെ ഐപിഎസ് ഓഫീസർ ജയരാമനെ സമിതിയുടെ മെമ്പർ സെക്രട്ടറിയായും നിയമിച്ചു. 

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന സമിതിയുടെ അധ്യക്ഷയായി മുൻജഡ്ജി സമപ്തി ചാറ്റർജിയെ നിയമിച്ചു. ഐപിഎസ് ഓഫീസർ ദമയന്തി സെൻ ആണ് സമിതിയിലെ മെമ്പർ സെക്രട്ടറി.

അഴിമതിയും സ്ത്രീസുരക്ഷയും പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. ആർജി കാർ ബലാത്സംഗക്കേസും സന്ദേശ് ഖാലിയിലെ അക്രമസംഭവങ്ങളും ഉയർത്തിക്കാട്ടി ബിജെപി, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ വിമർശനം നടത്തിയിരുന്നു.

അതേസമയം ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും, മുൻ മന്ത്രിയുമായിരുന്ന സുജിത് ബോസിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സിജിഒ കോപ്ലക്‌സിലെ ഇഡി ഓഫീസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴികുളിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഇഡിയുടെ വാദം. 

സൗത്ത് ദം ദം മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാനായിരുന്ന കാലയളവിൽ നിയമവിരുദ്ധമായി നിരവധി പേർക്ക് ജോലി നൽകിയെന്നാണ് സുജിത് ബോസിനെതിരായ ആരോപണം. ഇതിന് പകരമായി വൻതുക കൈക്കൂലിയായി വാങ്ങിയെന്നും ഇ.ഡി പറയുന്നു. ഏകദേശം 150-ഓളം ഉദ്യോഗാർത്ഥികളെ സുജിത് ബോസ് നേരിട്ട് ശുപാർശ ചെയ്തതായി അന്വേഷണ ഏജൻസി കണ്ടെത്തിയെന്നാണ് ഇഡി റിപ്പോർട്ട്. 

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ് സുജിത് ബോസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണമാറ്റത്തിന് ശേഷം അറസ്റ്റിലാകുന്ന ആദ്യ ടിഎംസി നേതാവും മുൻ മന്ത്രിയുമാണ് സുജിത് ബോസ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിധാനഗർ മണ്ഡലത്തിൽ ടിഎംസി സ്ഥാനാർത്ഥിയായി മത്സരിച്ച സുജിത് ബോസ് ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു. അതേസമയം ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ തകർക്കും; നിരക്ക് വർധിപ്പിക്കണമെന്ന് ഉടമകൾ

Kerala
  •  2 hours ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് എത്താതിരുന്നത് മോദിയെ ഭയന്ന്; അവസാന നിമിഷം യാത്ര റദ്ദാക്കി; ഗുരുതര ആരോപണവുമായി ഡിഎംകെ 

Kerala
  •  2 hours ago
No Image

ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; യുഎഇയുടെ കൈ ആർക്കും വളച്ചൊടിക്കാനാകില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  2 hours ago
No Image

കേരളത്തിന്റെ പുതിയ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായി ടി. ആസഫ് അലി; അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തേക്ക് ജാജു ബാബു; നിയമനങ്ങൾക്ക് മന്ത്രിസഭാ അം​ഗീകാരം 

Kerala
  •  2 hours ago
No Image

ഇനി പരസ്യങ്ങളിൽ കന്ദൂറ ധരിക്കാൻ അനുമതി യുഎഇ പൗരന്മാർക്ക് മാത്രം; പുതിയ നയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി അധികൃതർ

uae
  •  2 hours ago
No Image

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മഹാരാഷ്ട്രയില്‍ കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍

National
  •  3 hours ago
No Image

കണ്ണൂരില്‍ വിവാഹദിവസം വരന്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

റോഡുകളിൽ അനാവശ്യമായി ഹോൺ മുഴക്കിയാൽ 400 ദിർഹം പിഴയും ബ്ലാക്ക് പോയിന്റും; ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസും ആർടിഎയും

uae
  •  3 hours ago
No Image

യുഎഇയുടെ ഊർജ്ജ വിപ്ലവത്തിന് കരുത്തായ ബറാക്ക; ലോകത്തിന് മാതൃകയായ മരുഭൂമിയിലെ ആണവോർജ്ജ പ്ലാന്റ്

uae
  •  4 hours ago
No Image

പ്രധാനമന്ത്രി നരേന്ദ്രമോദി നോര്‍വെയില്‍; മൂന്നാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും

National
  •  4 hours ago