മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ അഴിമതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം
ഇടുക്കി: മലങ്കര ടൂറിസം പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പദ്ധതിയിൽ 112 കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് നടപടി. മുട്ടം സ്വദേശിയും തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബേബി ജോസഫാണ് മുൻ മന്ത്രിക്കെതിരെ വിജിലൻസിന് പരാതി നൽകിയത്. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. എത്രയും വേഗം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകി.
സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആറാം ദിവസമാണ് മുൻ മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'എഫ്.എസ്.ഐ.ടി (FSIT) റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്വകാര്യ കമ്പനിക്ക് മലങ്കര പദ്ധതിയുടെ കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് പ്രധാന ആരോപണം. ടെൻഡർ നടപടികളിൽ വീഴ്ചയുണ്ടെന്നും പരാതിയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."