പ്ലസ് വൺ പ്രവേശനം; മാർജിനൽ സീറ്റ് വർധനവ് അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമായ ജില്ലകളിൽ മാർജിനൽ സീറ്റ് വർധനവ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികളുടെയും പ്രവേശനം അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ ഉറപ്പാക്കുന്നതിനാണ് തീരുമാനം. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് അധിക സീറ്റ് അനുവദിച്ചത്. സീറ്റ് വർധനവിന് പുറമെ മുൻ വർഷങ്ങളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ ഈ അധ്യയന വർഷവും തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ എല്ലാ സർക്കാർ സ്‌കൂളുകളിലുമാണ് 30 ശതമാനം മാർജിനൽ സീറ്റ് വർധനവ് അനുവദിച്ചിരിക്കുന്നത്. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തിലായിരിക്കണം ഈ വർധനവെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഇതേ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവാണ് അനുവദിച്ചത്. ഇതിനുപുറമെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം കൂടി അധികമായി അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൊല്ലം, തൃശ്ശൂർ ജില്ലകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും, ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വർധനവ് ലഭ്യമാകും. എറണാകുളം ജില്ലയിൽ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകൾ ഒഴികെയുള്ള മറ്റ് അഞ്ച് താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Kerala Plus One admission, marginal seat increase, and higher secondary seats. kerala plus one admission updates: the kerala government has officially approved a marginal seat increase for plus one higher secondary admissions. this initiative aims to resolve the shortage of school seats and help more students secure merit-based admission across various districts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."