തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു
തിരുവനന്തപുരം: വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ സംഭവത്തിൽ വെഞ്ഞാറമൂട് പൊലിസ് കേസേടുത്തു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകും. നിലവിൽ പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് പുനഃപരിശോധിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ആശുപത്രിയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
അപകടത്തിന് പിന്നാലെ പാർക്കിന്റെ സുരക്ഷാ സംവിധാനങ്ങൾക്കേതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. രക്ഷാപ്രവർത്തനം വൈകിയതായും അപകടമുണ്ടായിട്ടും ആളുകളെ ഉടൻ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. റൈഡിന്റെ ഭാഗങ്ങളിൽ തുരുമ്പ് പിടിച്ചിരുന്നുവെന്നും പരിക്കേറ്റവരേ മാലിന്യവണ്ടിയിൽ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് പരാതി.
ഇന്ന് ഉച്ചക്കായിരുന്നു അപകടം നടന്നത്. പാർക്കിലെ ജയന്റ് വീൽ പെട്ടന്ന് പൊട്ടി താഴെക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റവരിൽ രണ്ടുപേർ കുട്ടികളാണ്. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."