HOME
DETAILS

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

  
Web Desk
May 31, 2026 | 7:51 AM

tmc mp kalyan banerjee faces protest in west bengal amid chants of chor chor and black flag demonstration

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒരു തൃണമൂല്‍ നേതാവിന് നേരെ കൂടി ആള്‍ക്കൂട്ട ആക്രമണം.  തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായ അഭിഷേക് ബാനര്‍ജിക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി ഒരു ദിവസത്തിന് ശേഷമാണിത്. കല്യാണ്‍ ബാനര്‍ജിക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

സ്വന്തം മണ്ഡലത്തില്‍ ഹുഗ്ലിയിലെ ചണ്ഡിതാലയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. കല്യാണ്‍ ബാനര്‍ജിയുടെ തലയ്ക്ക് അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലിസ് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തലക്ക് അടിയേറ്റ അദ്ദേഹം കൈകള്‍ കൊണ്ട് തലപൊത്തിപ്പിടിച്ച് നിലത്തു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. കല്യാണ്‍ ബാനര്‍ജിക്ക് നേരേയും ചോര്‍ ചോര്‍ (കള്ളന്‍ കള്ളന്‍) മുദ്രാവാക്യം വിളി ഉയര്‍ന്നു. കരിങ്കൊടിയും കാണിച്ചു. 

സോനാര്‍പൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ചണ്ഡിതാലയില്‍ കല്യാണ്‍ ബാനര്‍ജിയും അദ്ദേഹത്തിന്റെ അനുയായികളും പ്രതിഷേധ പ്രകടനം നടത്തുന്നതിനിടയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ തല ലക്ഷ്യമാക്കി ക്രിക്കറ്റ് പന്തോ കല്ലോ എറിയുകയായിരുന്നു അക്രമി സംഘമെന്നും അദ്ദേഹം ആരോപിച്ചു.

'ബി.ജെ.പി പ്രവര്‍ത്തകര്‍ എന്നെ ചീത്തവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ഒരു ഡ്യൂസ് ബോള്‍ (Duce ball) അല്ലെങ്കില്‍ കല്ല് എന്റെ തല്ക്ക് നേരെ എറിഞ്ഞു. എനിക്ക് മുറിവ് പറ്റി. ഇത് പൊതുജനങ്ങളുടെ പ്രതിഷേധമല്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ ഞങ്ങളുടെ ആളുകളെ തല്ലുകയായിരുന്നു. ഇപ്പോള്‍ അവര്‍ എന്നെ ലക്ഷ്യം വെച്ചിരിക്കുന്നു,' 
കൂടിനിന്ന ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലെ സോനാര്‍പൂര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ ഇരയായവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ സമയത്താണ് തൃണമൂല്‍ കോണ്‍ഗ്രസ് (TMC) നാഷണല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് നേരെ കൈയേറ്റശ്രമമുണ്ടായത്. മെയ് 30 ശനിയാഴ്ചയായിരുന്നു സംഭവം. പ്രദേശികവാസികള്‍ തന്നെയാണ് ഇദ്ദേഹത്തെ കൈയേറ്റം ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.

തിരിച്ചറിയാന്‍ കഴിയാത്ത ഒരു കൂട്ടം ആളുകള്‍ തൃണമൂല്‍ എം.പിക്ക് നേരെ കല്ലുകളും ചെരുപ്പുകളും മുട്ടകളും എറിയുകയായിരുന്നു. അദ്ദേഹത്തെ മര്‍ദ്ദിക്കാനും ചവിട്ടാനും വരെ ശ്രമിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു. ബാനര്‍ജിയെ കള്ളന്‍ എന്ന് ആക്ഷേപിച്ച ജനക്കൂട്ടം അദ്ദേഹത്തെ 'ബംഗ്ലാദേശി' എന്നും വിളിച്ചു. 

ആക്രമണ സമയത്ത് അഭിഷേകിനെ ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ എന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്. 

trinamool congress mp kalyan banerjee faced protests in west bengal as demonstrators raised 'chor chor' slogans and showed black flags. the incident adds to growing political tensions in the state following recent post-election unrest.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  5 hours ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  6 hours ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  7 hours ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  7 hours ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  7 hours ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  7 hours ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  8 hours ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  8 hours ago
No Image

പനവൂരില്‍ ഒന്നര വയസ്സുകാരന്റെ മരണം ക്രൂരമര്‍ദനം മൂലം; ശരീരത്തില്‍ 51 പരിക്കുകള്‍, അമ്മയും സുഹൃത്തും അറസ്റ്റില്‍

Kerala
  •  8 hours ago
No Image

സ്വന്തം വീടിനു മുന്നില്‍ ഇറച്ചിപ്പൊതി കൊണ്ടുവെച്ച് പരാതി നല്‍കി ഹിന്ദു യുവാവ്; വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; സത്യം പുറത്തു കൊണ്ടു വന്ന് സിസിടിവി, താക്കീത് നല്‍കി വിട്ടയച്ച് പൊലിസ് 

National
  •  8 hours ago