HOME
DETAILS

എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം

  
July 08, 2026 | 3:02 AM

no appointment even after 15 months protest by lpst rank holders

തിരുവനന്തപുരം: മത്സരപ്പരീക്ഷയെഴുതി പാസായി കുരുന്നുകള്‍ക്കു വിദ്യപകരാന്‍ നിയമനം കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് നീളുന്നു. 15 മാസം പിന്നിട്ടിട്ടും അഞ്ച് ജില്ലകളില്‍ റാങ്ക് ലിസ്റ്റില്‍ നിന്നും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമായില്ല. 2025 മാര്‍ച്ചില്‍ പുറത്തിറങ്ങിയ എല്‍.പി.എസ്.ടി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കാണ് ഈ ദുരവസ്ഥ. ഇതോടെ ഓള്‍ കേരള എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങി.
കഴിഞ്ഞ വര്‍ഷം മേയ് 31നാണ് 14 ജില്ലകളിലെയും എല്‍.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റുകള്‍ നിലവില്‍വന്നത്. മെയിന്‍ ലിസ്റ്റിലെ 6,414 പേര്‍ ഉള്‍പ്പെടെ 11,893 പേരെയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ഒഴിവുകളുള്ളതിനാൽ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ 150ലധികം പേരെ കൂടുതലായി ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ നിയമനം മാത്രമുണ്ടായില്ല. 
പാലക്കാട്, വയനാട്, കാസർകോട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ക്ക് പോലും നിയമനമായില്ല. കോട്ടയവും തൃശൂരും തിരുവനന്തപുരവും ഒഴിച്ചാല്‍ മറ്റു ജില്ലകളില്‍ നാമമാത്ര നിയമന ശുപാര്‍ശയാണ്  നടന്നിട്ടുള്ളത്. ശുപാര്‍ശ ലഭിച്ചവര്‍ക്ക് തന്നെ ചില ജില്ലകളില്‍ ഇതുവരെ നിയമനം നല്‍കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. 
തസ്തിക നിര്‍ണയം, പുനര്‍വിന്യാസം തുടങ്ങിയ സ്ഥിരം പ്രക്രിയകളില്‍ തട്ടിയാണ് എല്‍.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ഉദ്യോഗാര്‍ഥികളുടെ നിയമനം വൈകുന്നത്.  ഈ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. 
ഇന്നലെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കല്ലുപ്പിന് മുകളില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. സംസ്ഥാന എല്‍.പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എസ്. വളര്‍മതി, വൈസ് പ്രസിഡന്റ് ബല്‍ക്കീസ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷ: മൂല്യനിര്‍ണയം നടത്തിയത് പ്രോട്ടോകോള്‍ അട്ടിമറിച്ച്

Kerala
  •  3 hours ago
No Image

ലോകകപ്പിൽ ‘ഹാട്രിക്’ പിഴവ്; നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമനായി മെസി

Football
  •  3 hours ago
No Image

ഇ 20 ഇന്ധനം: പഴയ വാഹനങ്ങളിലെ റബ്ബര്‍ ഭാഗങ്ങള്‍ക്ക് തേയ്മാന സാധ്യതയെന്ന് എആര്‍എഐ പഠനം

Kerala
  •  3 hours ago
No Image

മേപ്പാടിയിൽ പെയ്തത് കനത്ത മഴ; കണക്കിലെടുത്തത് കേന്ദ്ര മുന്നറിയിപ്പ് മാത്രം

Kerala
  •  4 hours ago
No Image

‘മെസ്സിയെയും അർജന്റീനയെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫ കള്ളക്കളി കളിക്കുന്നു; മുൻഗണന മാർക്കറ്റിംഗിന് മാത്രം’: ആഞ്ഞടിച്ച് ഈജിപ്ത് പരിശീലകൻ

Football
  •  4 hours ago
No Image

തുരങ്കപാത വയനാടിന്റെ അടിവേരിളക്കും, കള്ളാടിയിലുണ്ടായത് വൻ ദുരന്തസൂചന: വയനാട് പ്രകൃതി സംരക്ഷണ സമിതി

Kerala
  •  4 hours ago
No Image

തുരങ്കപാത നിർമാണത്തിൽ അശാസ്ത്രീയത, പാരിസ്ഥിതിക ആഘാത സമിതിയുടെ വ്യവസ്ഥകളും ലംഘിച്ചു

Kerala
  •  4 hours ago
No Image

‘എനിക്ക് കഴിയില്ല, ക്ഷമിക്കണം’: ആവേശം മൂർധന്യത്തിൽ; അഭിമുഖത്തിനിടെ കണ്ണീരോടെ ഇറങ്ങിപ്പോയി അർജന്റീന പരിശീലകൻ സ്കലോണി

Football
  •  4 hours ago
No Image

മൂന്നു ദിവസമായി മഴയുണ്ട്, മാറാൻ പറഞ്ഞത് മണ്ണിടിച്ചിലിന് ശേഷമെന്ന് എസ്റ്റേറ്റ് തൊഴിലാളി

Kerala
  •  4 hours ago
No Image

‘ഫിഫ ലോകകപ്പിൽ കൃത്രിമം നടന്നു, അർജന്റീനയെ ജയിപ്പിക്കാൻ റഫറി കള്ളക്കളി കളിച്ചു’; പൊട്ടിത്തെറിച്ച് ഈജിപ്ത് താരം മൊസ്തഫ സിക്കോ

Football
  •  4 hours ago