HOME
DETAILS

'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ

  
June 04, 2026 | 2:19 AM

suprabhaatham career clinic will be in malappuram today

കൽപ്പറ്റ: ഡിജിറ്റൽ യുഗത്തിലെ കുട്ടികളായ 'ജെൻസി'ക്ക് ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്കകൾ അകറ്റി അത്മവിശ്വാസം സമ്മാനിച്ച് സുപ്രഭാതം കരിയർ ക്ലിനിക്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർ നേരിടുന്ന, 'ഇനിയെന്ത്' എന്ന ചോദ്യത്തിനാണ് സുപ്രഭാതം കരിയർ ക്ലിനിക് കൃത്യമായ വഴികാട്ടിയായത്. കോഴ്‌സുകളെ കുറിച്ചും അതിലൂടെയുള്ള ജോലി സാധ്യതകളിലും ആശങ്കയിലായിരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം പകർന്നാണ് ഇന്നലെ വയനാട്ടിൽ നിന്ന് സുപ്രഭാതം കരിയർ ക്ലിനിക് ചുരമിറങ്ങിയത്. പരിപാടിയിൽ പങ്കെടുത്തവരെല്ലാം മടങ്ങിയതും പുതിയ ആത്മവിശ്വാസത്തോടെ. 

വെങ്ങപ്പള്ളിയിൽ നടന്ന കരിയർ ക്ലിനികിൽ പങ്കെടുത്ത 300ലധികം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള പുതിയ കാഴ്ച്ചപ്പാടുകളാണ് ക്ലിനിക് പകർന്നുനൽകിയത്. വിവിധ പഠന, തൊഴിൽ മേഖലകളെ കുറിച്ചുള്ള സമഗ്രമായ മാർഗനിർദേശം ക്ലിനിക്കിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭിച്ചു. നീറ്റ്, ജെ.ഇ.ഇ കോച്ചിങ് സെന്ററുകൾ, പ്രൊഫഷനൽ കോഴ്‌സുകൾ, മാനേജ്‌മെന്റ് പഠനം, സി.എ, സി.എം.എ, എച്ച്.ആർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരാണ് ക്ലിനിക്കിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദുരീകരിക്കാൻ സജ്ജമായിരുന്നത്. വിദഗ്ധരോട് നേരിട്ട് സംവദിക്കാൻ സാധിച്ചതോടെ ഭാവി എങ്ങിനെ കെട്ടിപ്പടുക്കാമെന്ന ചിത്രവും കുട്ടികൾക്ക് ലഭിച്ചു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാല അഡ്മിഷൻ, സ്‌കോളർഷിപ്പ് സാധ്യതകൾ, മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, ആർട്‌സ് ആൻഡ് സയൻസ്, യു.ജി, പി.ജി കോഴ്‌സുകൾ, ഡിപ്ലോമ, ലോ, ഏവിയേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഓഫിസ് ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങി വിവിധ പഠന-തൊഴിൽ മേഖലകളെ കുറിച്ചുള്ള സമഗ്ര മാർഗനിർദേശവും സുപ്രഭാതം കരിയർ ക്ലിനിക്ക് കുട്ടികൾക്ക് പകർന്നുനൽകി. 

തങ്ങളുടെ കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് ഇനി കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം പങ്കെടുത്ത രക്ഷിതാക്കളിലും പ്രകടമായിരുന്നു.  കരിയർ വിദഗ്ധരുടെ ക്ലാസുകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗുണപ്രദമായി. ക്ലിനികിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സുപ്രഭാതത്തിന്റെ സ്‌നേഹോപഹാരവും  വിതരണം ചെയ്തു. വെങ്ങപ്പള്ളി റയിൻബോ ഓഡിറ്റോറിയത്തിൽ നടന്ന കരിയർ ക്ലിനിക് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു. 

മലപ്പുറം ജില്ലയിൽ ഇന്ന് സമാപനം
കോഴിക്കോട്:  ഇന്ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ സുപ്രഭാതം കരിയർ ക്ലിനിക്കുകൾ നടക്കും. കരിയർ ക്ലിനക്കിന്റെ ഭാഗമായി  മലപ്പുറം ജില്ലയിലെ പ്രോഗ്രാമുകളും ഇന്ന് സമാപിക്കും. കോട്ടക്കൽ, തിരൂർ എന്നിവിടങ്ങളിൽ  കഴിഞ്ഞ വാരം കരിയർ ക്ലിനിക്കുകൾ സംഘടിപ്പിച്ചിരുന്നു. വിദ്യാർഥികൾക്ക് കരിയർ ക്ലിനിക്കുകളിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവിലെന്ത് ? ധവളപത്രം ഇന്ന് നിയമസഭയില്‍

Kerala
  •  2 hours ago
No Image

ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍; നിഷേധിച്ച് അമേരിക്ക; പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു

International
  •  2 hours ago
No Image

കുവൈത്ത് വിമാനത്താവളത്തിനു നേർക്കുള്ള ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരിക്കേറ്റവരിൽ മൂന്ന് മലയാളികളും; പങ്ക് നിഷേധിച്ചു ഇറാൻ

Kuwait
  •  3 hours ago
No Image

ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു 

Kerala
  •  3 hours ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്ക് തിരിച്ചടി; പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ക്കെതിരെ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി 

International
  •  3 hours ago
No Image

മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ; ജാ​ഗ്രതാ നിര്‍ദേശം 

Kerala
  •  3 hours ago
No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  10 hours ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  10 hours ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  11 hours ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  11 hours ago