ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി
തിരുവനന്തപുരം: അമ്മ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിൽ മനംനൊന്ത് സ്കൂൾ വിദ്യാർഥി ജീവനൊടുക്കി. കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് (14) ആണ് മരിച്ചത്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ വിദ്യാർഥിയാണ്.
വീട്ടിനുള്ളിൽ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് വൈകാഷിനെ കണ്ടെത്തിയത്. ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാർഥിയുടെ വിയോഗത്തെ തുടർന്ന് പി.ആർ. വില്യം സ്കൂളിന് ഇന്ന് അധികൃതർ അവധി പ്രഖ്യാപിച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളുണ്ടാകുമ്പോൾ അതിജീവിക്കാൻ ശ്രമിക്കുക, വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ: 1056, ലാൻഡ്‌ലൈൻ: 0471-2552056
A student reportedly died by suicide after being restricted from using their mobile phone by their mother.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."