തിരുവനന്തപുരത്ത് തട്ടുകടക്കാരനെ മർദിച്ച് മാല പൊട്ടിച്ച കേസ്: പൊലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പള്ളിപ്പുറത്ത് തട്ടുകട ഉടമയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ. പൊലിസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ അപ്പുവിനെതിരെയാണ് റൂറൽ പൊലിസ് എസ്പി നടപടിയെടുത്തത്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് അതീവ ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റദൂഷ്യവുമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
മേയ് 18-ന് പുലർച്ചെ രണ്ട് മണിയോടെ പള്ളിപ്പുറം സിആർപിഎഫ് ജങ്ഷനിലെ തട്ടുകടയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അപ്പുവും കൂടെയുണ്ടായിരുന്ന നാലംഗ സംഘവും ചേർന്ന് തട്ടുകട ഉടമയെ ക്രൂരമായി മർദിക്കുകയും തുടർന്ന് മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു എന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്. പ്രതിയായ സിവിൽ പൊലിസ് ഓഫീസർക്കെതിരെ കൂടുതൽ കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
A police association district secretary has been suspended from service following allegations of assaulting a wayside eatery (thattukada) owner and snatching his gold chain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."