പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ
പാലക്കാട്: നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുൻ ബിജെപി സ്ഥാനാർഥി പൊലിസിന്റെ പിടിയിലായി. 2020-ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നെന്മാറ പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്ന പ്രഭാവതിയാണ് അറസ്റ്റിലായത്.
കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിലായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് അതിക്രമിച്ചു കയറിയ പ്രതി, ഭണ്ഡാരം തകർത്ത് അതിലുണ്ടായിരുന്ന മുഴുവൻ പണവും കവരുകയായിരുന്നു. മോഷണത്തിന് ശേഷം ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നെന്മാറ പൊലിസ് നടത്തിയ കൃത്യമായ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. ദൃശ്യങ്ങളിൽ നിന്നാണ് പ്രതി പ്രഭാവതിയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞത്.
പ്രഭാവതി മുൻപ് പാർട്ടിയുടെ പ്രാദേശിക നേതാവായിരുന്നുവെങ്കിലും നിലവിൽ ബിജെപിയുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം വ്യക്തമാക്കി. മൂന്ന് വർഷം മുൻപ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഇവർ പ്രതിയായതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പൊലിസ് സ്വീകരിച്ചു വരികയാണ്.
a former bjp candidate was arrested by the police in connection with the theft of money from a temple donation box (bhandaram) at nemmara in palakkad. the authorities apprehended the suspect following an investigation into the robbery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."