HOME
DETAILS

ജയിലില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു; പൊലിസ് മര്‍ദ്ദനമെന്ന് ആരോപിച്ച് കുടുംബം

  
Web Desk
June 04, 2026 | 12:57 PM

Remand prisoner who collapsed in jail and was undergoing treatment dies family alleges police assault

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ നിന്ന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു. തൃശൂര്‍ ചിറ്റിലശേരി സ്വദേശി രേഷ് ബാബു (35) ആണ് മരിച്ചത്. മെയ് 26നാണ് പനിബാധിച്ച് രേഷ് ബാബു ജയിലില്‍ കുഴഞ്ഞുവീണത്. ആരോഗ്യനില വളരെ മോശമായതിനാല്‍ ഐസിയുവിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു.

അതേസമയം മകന്റെ മരണത്തില്‍ പൊലിസിനെതിരേ കുടുംബം രംഗത്തെത്തി. മകന്റെ ശരീരത്തില്‍ മര്‍ദനമേറ്റതുപോലുള്ള പാടുകളുണ്ടെന്ന് പിതാവ് ആരോപിച്ചു. മകന്റെ പല്ലുകള്‍ ഇളകിയ നിലയിലും ചുണ്ടും മുഖവും കരിനീലിച്ച നിലയിലുമായിരുന്നെന്നും പിതാവ് പറയുന്നു. രേഷ് ബാബു മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ഇത്തരത്തിലുള്ളവരെ റിമാന്‍ഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്നും പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നുമാണ് ഉയരുന്ന ആരോപണം. 50 ശതമാനത്തിലേറെ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് രേഷ് ബാബു. ഇയാള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ഉള്‍പ്പടെ ലഭിക്കുന്നുണ്ട്. 

ഇക്കഴിഞ്ഞ 17ാം തിയതിലാണ് പൊലീസ് രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ നഗരത്തില്‍ ഒരാളെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ്. നാലുപേര്‍ സംഘത്തിലുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും രേഷ് താഴെ നിന്ന് എന്തോ കൈകൊണ്ട് എടുക്കുന്ന് മാത്രമാണ് ദൃശ്യത്തിലുള്ളത്. 

രേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം പിതാവ് ബാബു ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി മകന്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളെന്ന് വിശദീകരിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ കാണിച്ചോളൂ എന്നായിരുന്നു പൊലീസിന്റെ മറുപടി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് രേഷ് ബാബുവിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. 

നിലവില്‍ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മര്‍ദനമേറ്റിരുന്നോ എന്ന കാര്യവും രേഷ് ബാബു മരിക്കാനിടയായ കാരണം സംബന്ധിച്ചും വ്യക്തതവരികയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണികിട്ടി ബിസിസിഐ! അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി ഔട്ട്; പകരക്കാരനായി മലയാളി താരം എത്തുമോ?

Cricket
  •  6 hours ago
No Image

അങ്കണവാടി കുട്ടിയുടെ വീഡിയോ; മന്ത്രി ബിന്ദു കൃഷ്ണയ്ക്കെതിരെ വ്യാജ വാർത്താ പ്രചാരണം: പേഴ്സണൽ സ്റ്റാഫ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  6 hours ago
No Image

വ്യോമപാത തുറന്നുകിടക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബഹ്‌റൈന്‍

bahrain
  •  6 hours ago
No Image

ബഹ്‌റൈനിൽ ഇറാൻ ചാരന്മാരെ പിടികൂടിയ സംഭവം; സുരക്ഷാ സേനയെ പ്രശംസിച്ച് യുഎഇ വിദേശകാര്യമന്ത്രി

uae
  •  6 hours ago
No Image

13-ാം വയസ്സിൽ സ്കൂൾപഠനം നിർത്തി, 14-ാം വയസ്സിൽ സ്വന്തമായി എഐ കമ്പനി; ദുബൈയിൽ വിപ്ലവം സൃഷ്ടിച്ച് ഇന്ത്യൻ കൗമാരക്കാരൻ ജൈനം ജെയിൻ

uae
  •  6 hours ago
No Image

ബഹ്‌റൈനിനൊപ്പമെന്ന് ജി.സി.സി രാജ്യങ്ങള്‍; ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍

bahrain
  •  6 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം: അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  6 hours ago
No Image

യുഎഇയിൽ ജൂൺ 15 മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

uae
  •  6 hours ago
No Image

മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ആൺമക്കളെ; ബിഹാറിൽ ആൾക്കൂട്ടക്കൊലയ്ക്ക് കൂട്ടുനിന്ന് പൊലിസ്? സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിൽ

National
  •  6 hours ago
No Image

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു;  സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍

Kerala
  •  7 hours ago

No Image

വീട്ടമ്മയെ മക്കളുടെ മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala
  •  11 hours ago
No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  12 hours ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  12 hours ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  12 hours ago